Pages

Sunday, January 23, 2011

ഇന്നലെയുടെ ഇന്നലെ അഥവാ മിനിഞ്ഞാന്ന് ..



ഇന്നലെയുടെ ഇന്നലെയെ പറ്റി ഒരു പോസ്റ്റ്‌ ഇട്ടാലോ എന്ന് തോന്നി .. ഇന്നലെയുടെ ഇന്നലെ അഥവാ ശനിയാഴ്ച ഒരു നല്ല ദിവസം ആയിരുന്നു . ഒന്നാമത്തെ കാര്യം ഫോര്‍ത്ത് സാറ്റര്‍ഡേ   ആയതോണ്ട് പണിക്കു പോണ്ട എന്നത് ആണു .രാവിലെ എഴുന്നേറ്റു മക്കള്‍ക്ക് ഗീ റോസ്റ്റ്  + ചട്ണി  + സാമ്പാര്‍ ഉണ്ടാക്കി കൊടുത്തു .ഉണ്ണീടെ ഫേവറിറ്റ് ആണു അത് , രോഹന്റെം , (  ഒരിക്കെ ഗോള്‍ഡ്‌ സൂക്കിലെ  KFC  കൊണ്ടേ ചിക്കന്‍ വാങ്ങി ക്കൊടുത്തു അബ്ബ , അപ്പൊ അവന്‍ പറയാണ് , വേള്‍ഡ്'സ്  ബെസ്റ്റ് ചിക്കെന്‍ , എന്തിനു കൊള്ളാം , ഇതിലും എന്ത് രുചിയാണ് ഗീ റോസ്റ്റ് കഴിക്കാന്‍ എന്ന് !!! )    ന്നട്ട് അവന്മാരെ സ്കൂളില്‍ വിട്ടിട്ടു അമ്മേനേം കൂട്ടി ബാങ്കി പോയി .കുറെ നാള്‍ കൂടി ചെന്നത് കൊണ്ട് അവിടെ എല്ലാരുടെം സ്നേഹാന്വേഷണങ്ങള്‍  കിട്ടി ധന്യയായി. ലക്ഷ്മി ഹോസ്പിറ്റലില്‍ വച്ചു പരിചയപ്പെട്ട  , ബാങ്കില്‍ ജോലി ചെയ്യുന്ന ജാസ്മിന്റെ , പ്രത്യേകിച്ച്. അതും കഴിഞ്ഞ് അലീസില്‍ കേറി അത്യാവശ്യ സാമഗ്രികള്‍ വാങ്ങിയപ്പം കണവന്‍ ഫോണ്‍ വിളിച്ചു .ഹൈദ്രബാദില്‍ നിന്നും തിരികെ ട്രെയിനില്‍ കയറി എന്ന് .  അപ്പോഴത്തെ ഒരു വെളിപാടില്‍ മമ്മീടടുത്ത് പോണ കാര്യം   കാര്യം പറഞ്ഞ്  ,വൈന്നേരം വന്നോളാന്നും.അങ്ങിനെ  അമ്മയെ ഒരു ഓട്ടോയില്‍ കയറ്റി വിട്ടിട്ടു ഞാന്‍ മമ്മിടെ അടുത്തോട്ടു പോയി .കുറെ നാള്‍ ആയി ഓര്‍ക്കുന്നു മമ്മിക്കു ഒരു ഓടിന്റെ സേവനാഴി ( ഇടിയപ്പം ഉണ്ടാക്കുന്ന യന്ത്രം ) മേടിച്ചു കൊടുക്കണം ന്നു .അത് പോലെ മാര്‍ബിളിന്റെ ചപ്പാത്തി പലകയും .. സൊ പോണവഴി brodway  യില്‍ പോയി  AKP  യില്‍ കയറി ലിത് രണ്ടും വാങ്ങി . അത് കഴിഞ്ഞ് ജോസ് ആന്‍ഡ് കോ യില്‍ കയറി . അല്ലറ ചില്ലറ മുത്തുകള്‍ ഒക്കെ വാങ്ങാന്‍ ഉണ്ടായിരുന്നു. അപ്പൊ ഒരു പഴേ കുട്ടിയെ കണ്ടു ..ലവളെ ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായി . കോണ്‍വെന്റ് വക കോളേജില്‍ കമ്പ്യൂട്ടര്‍ മാഷത്തി ആയിരുന്ന സംയത്ത് അവിടെ ബി കോം പഠിച്ചിരുന്ന ഒരു കുട്ടി. ലേശം ഇടിവെട്ട് കുട്ടി ആയിരുന്ന കൊണ്ട് അവളെ മറന്നിരുന്നില്ല ,അവള്‍ക്കു ഒരു   അഫയറും   ഉണ്ടായിരുന്നു . കോളേജ് ലേക്കുള്ള വഴിയെ അവളും അവനും   തിരക്കുള്ള സമയത്തും   നിന്നു സംസാരിച്ചിരുന്നു . അവര് തെക്ക് വശത്ത് നിന്നു സംസാരിക്കുമ്പോ  ടീച്ചര്‍ മാര്‍ വടക്കോട്ട്‌ നോക്കി നടന്നാലും ലിവള്‍ കൂള്‍ ആയി  മിസ്സേ ഗുഡ് മോണിംഗ്   എന്നൊക്കെ വിളിച്ചു പറയുമായിരുന്നു എന്ന് ചായ   സമയത്ത് കേട്ടിരുന്നു. ( നോക്കു പത്ത് പന്ത്രണ്ട് വര്ഷം മുന്‍പുള്ള കാര്യം ആണു .. അന്നു നമ്മടെ നാട് ഇത്രയ്ക്കു  പുരോഗമിചിട്ടില്ലേ ) ഫ്ലാഷ് ബാക്കില്‍ നിന്നും തിരിച്ചു ജോസ് ആന്‍ഡ്‌ കൊയിലേക്ക് വരാം .അവിടെ നിന്നു അവളോട് ഒത്തിരി സംസാരിച്ചു . കൂടെ മോളും ഉണ്ടായിരുന്നു . അവള്‍ ഇപ്പം ഒരു സ്കൂളില്‍ പഠിപ്പിക്കുന്നു എന്ന് പറഞ്ഞു . പഴേ കുട്ടികളെ കാണാന്‍ കിട്ടുന്നത് ഒക്കെ ഭയങ്കര സന്തോഷം ആണേ .ദൈവമേ ആ രാധേനേം ജയെനേം ഒക്കെ ഇതുപോലെ എവിടെയെങ്കിലും വച്ചു കണ്ടിരുന്നെങ്കില്‍ എന്ന് ഓര്‍ക്കുന്നു . നല്ല സ്നേഹം ഉള്ള കുട്ടികള്‍ ആയിരുന്നു .കല്യാണം കഴിഞ്ഞ് ഞാന്‍ പോന്നിട്ടും വീട്ടില്‍ വിളിച്ചു നമ്പര്‍ വാങ്ങി അവര് ഒന്ന് രണ്ടു പ്രാവശ്യം എന്നെ വിളിച്ചിരുന്നു പുതിയെ വീട്ടിലേക്ക് ..
അങ്ങിനെ അവിടെ നിന്നും ബീട്സ്  ഒക്കെ വാങ്ങി വീട്ടിലേക്ക് .ബസ്‌ ഇറങ്ങിയപ്പോള്‍ ബസ്‌ സ്റ്റോപ്പില്‍ ഒരു ഗാര്‍ഡന്‍ .. ഇങ്ങനൊരെണ്ണം ഇവിടെ ഇതിനു മുന്നേ കണ്ടില്ലല്ലോ എന്നോര്‍ത്ത് നോക്കിയപ്പോ വല്യ പൂക്കള്‍ ഉള്ള പത്ത് മണിപ്പൂക്കള്‍ ( ചൈന റോസ് എന്നും പറയും ) എന്നെ നോക്കി ചിരിക്കുന്നു . അവിടെ കേറി അത് ഒരു മൂന്നു കളര്‍ വാങ്ങി .   മേഴ്‌സി മാഡത്തിനു    ( നേരത്തെ ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളില്‍ നിന്നും റിട്ടയര്‍ ആയി പോയത് )  കൊടുക്കാന്‍ ബ്രിടല്‍ ബൊക്കെ ചോദിച്ചപ്പം അവര് ഇല്ല എന്ന് പറഞ്ഞ്. പിന്നെ ഒരു കൊങ്ങിണി ചെടി വാങ്ങി  ഓറഞ്ചു കളര്‍ , വെള്ളേം വയലറ്റും ഒന്നും വേണ്ടേ എന്ന് ചോദിച്ചപ്പോ അതും മഞ്ഞേം വീട്ടില്‍ ഉണ്ടെന്നു പറഞ്ഞ്  ( സത്യമാ ട്ടോ ) പിന്നെ ഒരു ചെടിയുടെ പേരു ചോദിച്ചപ്പോ അരൂത എന്ന് പറഞ്ഞ് .ഇതല്ലേ പണ്ട് വീട്ടില്‍ വന്നിരുന്ന അമ്മൂമ്മ പറഞ്ഞ അതിഭയങ്കര മെഡിസിനല്‍  വാല്യൂ ഒക്കെ ഉള്ള സാധനം എന്ന് ഓര്‍ത്തു അതും ഒരെണ്ണം വാങ്ങി . പിന്നെ ഒരു നെല്ലി പ്പുളിയുടെ തൈയ്യും . അതെല്ലാം ചുമന്നു ഓട്ടോയി കേറ്റി വീടെത്തി. മമ്മിയെ കണ്ടു ചോറൊക്കെ ഉണ്ടു , കുറെ നേരം മമ്മിയെ കത്തി വച്ചു . പന നൊന്ക്  വാങ്ങിയിരുന്നു , ഞാന്‍ ആദ്യമായി വാങ്ങുന്നതാ . ഒരു പാക്കറ്റ് ഞങ്ങള്‍ തിന്നു . മറ്റേ പാക്കറ്റ് കുട്ടനു വച്ചു . ചെടിയൊക്കെ നന്നായി നനക്കണേ മമ്മി ,  പിന്നെ വണ്ടീം കൊണ്ട് വരുമ്പോ എടുത്ത്തോളം എന്ന വ്യവസ്ഥയില്‍  തിരിച്ചു പോന്നു . പോരുന്ന വഴിയെ ബസ്സില്‍ മമ്മീടൊപ്പം  ജോലി ചെയ്തിരുന്ന  ഒരു    ടീച്ചറെ കണ്ടു . ടീച്ചര്‍ ന്റെ മോന്‍ ഞാന്‍ ഇപ്പം ജോലി നോക്കുന്ന  സ്ഥാപനത്തില്‍ ആണെന്നും അവന്‍ placed  ആയി എന്നും പറഞ്ഞ് . അതും കഴിഞ്ഞ് ശീമാട്ടിയില്‍ കേറി അല്ലറ ചില്ലറ ഷാള്‍ ഒക്കെ വാങ്ങി , കച്ചേരിപ്പടിയില്‍ നിന്നും ബസ്സ്‌ കയറി. അടുത്തിരുന്ന പെങ്കൊച്ച് വയലിന്‍ പഠിപ്പിക്കുവാന്‍ പോകുവാ എന്ന് പറഞ്ഞ് , ഇടപ്പള്ളി പള്ളീടെ  അടുത്ത് വില്‍ക്കാന്‍ വച്ചിരുന്ന ചെടികളെ പറ്റി സംസാരിച്ചു ഞങ്ങള്‍ പരിചയക്കാരായി , അവള്‍ അഞ്ചാം ക്ലാസ് മുതല്‍ വയലിന്‍ പഠിച്ചിരുന്നു എന്നും , ചിരട്ട യും റബര്‍ ബാന്‍ഡ് വലിച്ചു കെട്ടി കുഞ്ഞുന്നാളില്‍ വയലിന്‍ ഉണ്ടാക്കിയ കാര്യം ഒക്കെ പറഞ്ഞ് .അങ്ങിനെ ആയപ്പോഴേക്കും എനിക്ക് ഇറങ്ങാന്‍ ഉള്ള സ്റ്റോപ്പ്‌ ആയി , ഒരു കിലോ നാരങ്ങ ഇരുപത് രൂപയ്ക്കു വാങ്ങി .വീട്ടില്‍ ചെന്ന് , കുഞ്ഞന്‍ മാര്‍ക്ക് ബ്രെഡ്‌ റോസ്റ്റ്  ചെയ്തു കൊടുത്തു  ചായേം കൊടുത്ത് നടക്കാന്‍ കൊണ്ടോയി . എന്നിട്ട് വന്നു കുരിശും വരച്ചു ചോറും ഉണ്ട് കിടന്നുറങ്ങി ..

ഒരു മുന്‍‌കൂര്‍ ജാമ്യം :
പിന്നെ ഇതെന്തോന്ന് പോസ്റ്റ്‌ എന്ന് ചിന്തിക്കുന്നവര്‍ എന്റെ ബ്ലോഗിന്റെ പേര് ഒന്ന് വായിച്ചു നോക്കണേ എന്ന് അപേക്ഷ ..