Pages

Saturday, December 18, 2010

ദി പ്രൊപ്പോസല്‍

ആന്റോണ്‍   ചെക്കോവിന്റെ ഒരു നാടകം പഠിച്ചിരുന്നു യീ പേരില്‍. പ്രീ ഡിഗ്രിക്ക് . ഇടക്കൊച്ചി അക്വിനാസ് കോളേജില്‍. ജോളി മാഡം വളരെ  നാടകീയം ആയിത്തന്നെ ക്ലാസ്സില്‍ അവതരിപ്പിച്ചു . ഞാന്‍ അതിനെ പറ്റി പോസ്റ്റ്‌ ഇടാന്‍ പോകുകയാണ് എന്നൊന്നും ആരും കരുതരുത് . ഇത് വളരെ അപ്രതീക്ഷിതം ആയി എനിക്ക് വന്ന ഒരു പ്രോപ്പോസലിനെ പറ്റി ആണു .. അണ്‍ ഒഫീഷ്യല്‍ ആയ ഒരു പ്രൊപ്പോസല്‍ , ഡിഗ്രി ക്കാലത്ത്  ..കന്യാസ്ത്രി അമ്മമാരുടെ ഹോസ്റലില്‍ താമസിക്കുമ്പോള്‍ ..

ഏറണാകുളം ജില്ലയിലെ ഒരു ലേഡീസ് ഹോസ്റല്‍ ആണു . നമ്മുക്കതിനെ തല്ക്കാലം അമല ഹോസ്റല്‍ എന്ന് വിളിക്കാം . ഹോസ്റലില്‍ ഒരു ഞാറാഴ്ച പതിവുപോലെ ഊണു ഒക്കെ കഴിഞ്ഞ് അന്താക്ഷരിയോ മറ്റോ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കിച്ച്ചനിലെ ചേച്ചി വന്നു പറഞ്ഞത് . cp  ക്ക് ഒരു വിസിറ്റര്‍ ഉണ്ട് എന്ന് . ജനലില്‍ക്കൂടി നോക്കിയാല്‍  വിസിറെര്സ് റൂമിന്റെ വാതില്‍ കാണാം . നോക്കുമ്പം ഒരു പയ്യന്‍ അവിടെ ഇരിക്കുന്നു . ഒറ്റനോട്ടത്തില്‍ എന്റെ അനിയനെ പോലെ തോന്നി  . എടുത്തുചാട്ടം നമ്മടെ കൂടപ്പിറപ്പാണല്ലോ  ..ഡീ എന്റെ അനിയന് വന്നിട്ടുണ്ട് .. അവന്‍ ഹോസ്റലില്‍ നിന്നു വന്നപ്പോ വന്നതാവും .. (അന്നു വീട്ടില്‍ ഫോണ്‍ കണെക്ഷന്‍ കിട്ടിയിട്ടില്ല )  ഞാന്‍ കുറച്ചു കഴീംബം നിങ്ങളെ വിളിക്കാവേ എന്നും പറഞ്ഞ് ഓടി ..

ഞങ്ങളുടേത് വേറെ ബില്‍ഡിംഗ്‌ ആണു . കിച്ചന്‍ വഴി  TV  റൂം വഴി ,  ലഞ്ച് ഹാള്‍ വഴി  ഞാന്‍ ചെന്നപ്പോളേക്കും   "അനിയന് " അകത്ത് കയറി ഇരുന്നിരുന്നു. മുഖം കണ്ടപ്പോളാണ്   മനസ്സിലാവുന്നത്   അത്  എന്റെ അനിയന് ആയിരുന്നില്ല.. അത്ര പരിചിതം അല്ലാത്ത ഒരു മുഖം. അത് കൊണ്ട് ആ പയ്യനെ ഞാന്‍ അപരിചിതന്‍ എന്ന് വിളിക്കുന്നു . ഞങ്ങള്‍ തമ്മില്‍ ഉണ്ടായ  സംസാരം  ഏതാണ്ട് ഇപ്രകാരം ആയിരുന്നു.
അപരിചിതന്‍ : ഒരു ഗ്ലാസ്‌ വെള്ളം വേണം ..

ഞാന്‍ കിച്ചണില്‍ ചെന്ന് ഒരു ഗ്ലാസ്‌ വെള്ളം കൊണ്ടേ കൊടുക്കുന്നു . അപരിചിതന്‍ ഒറ്റ വലിക്കു വെള്ളം കുടിക്കുന്നു .

അപരിചിതന്‍ :  "എന്റെ മനസ്സിലായോ ?"
ഞാന്‍ :            "  ഇല്ല  കണ്ടതായി ..ഓര്‍ക്കുന്നില്ല .."
അപരിചിതന്റെ മുഖം ഒന്നോടെ വിളറുന്നു .(ഓള്‍റെഡി  വെളുത്ത മുഖം ആണു )
"എന്റെ പേരു  .... ഞാന്‍ സ്കൂളില്‍ പഠിച്ചത് ആണു .. ഒരേ വര്ഷം ..
C  ഡിവിഷന്‍ ആര്‍ന്നു.  .......ടീച്ചര്‍ ന്റെ മോള്‍ അല്ലെ ? "

ഞാന്‍:  "കണ്ടിട്ടുണ്ടാവണം , പക്ഷെ എനിക്ക് ഓര്‍മ്മയില്ല . എന്റെ ക്ലാസ്സിലെ കുട്ടികളെ എല്ലാരേം അറിയാം .. കാണാറുണ്ട് , എന്നല്ലാതെ വേറെ ക്ലാസ്സിലെ കുട്ടികളെ അങ്ങിനെ ഓര്‍മ്മയില്ല .."

അപ  :"ജ്യോതി  എന്തെടുക്കുന്നു ? "
(ജ്യോതി എന്റെ ഏറ്റോം പ്രിയപ്പെട്ട കൂട്ടുകാരി ആകുന്നു .. LKG മുതല്‍ പ്രീഡിഗ്രി വരെ ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ചവര്‍ ആണു ഞങ്ങള്‍ , പോരാത്തതിന് അവളുടെ അമ്മേം ടീച്ചര്‍ എന്റെ അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരീം . )
ഞാന്‍  : " അവള്‍ ഇപ്പൊ പോളിയില്‍ പഠിക്കുന്നു .."

എനിക്ക് ചെറിയ ഒരു വശപ്പിശക് ഫീല്‍ ചെയ്യുന്നുണ്ട് ..കാരണം നാലഞ്ച് വര്‍ഷം മുന്നേ ഒരേ സ്കൂളില്‍ ഒരേ ബാച്ചില്‍ പഠിച്ച ഓര്‍മ്മവച്ച്ച് ഇയാള്‍ ഒരു വനിത ഹോസ്റലില്‍ വന്നു എന്നെ കാണേണ്ട ആവശ്യം എന്തിരിക്കുന്നു . എന്നൊക്കെ ഞാന്‍ മനസ്സില്‍ ചിന്തിക്കുന്നുണ്ട് .അയാള്‍ ലേശം ടെന്‍ഷനില്‍ ആയിരുന്നു  താനും .എന്റെ മനസ്സും വായും തമ്മില്‍ വല്യ അകലം ഇല്ലാത്തത് കൊണ്ട്   ചോദിച്ചു 
  "    ഞാന്‍ യീ ഹോസ്റലില്‍ ആണെന്ന് എങ്ങനെ മനസ്സിലായി ? എന്തിനാ വന്നത് ? " 

ആദ്യത്തെ ചോദ്യത്തിനു അപരിചിതന്‍ എന്തൊക്കെയോ പറഞ്ഞു. അനിയന്റെ കൂട്ടുകാരെ ആരെയോ കണ്ടെന്നും അവര് പറഞ്ഞെന്നും മറ്റും ..രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ആയി
"എനിക്ക് തന്നെ ഇഷ്ടം ആണു .. ഐ ലൈക്‌ യു .. "
എന്നതാണ് പറഞ്ഞത് ...

നോക്കൂ വളരെ സെന്സിടീവ് ആയ സമയം ആണു ..ഒരു പയ്യന്‍ വന്നു മുഖത്ത് നോക്കി ഇഷ്ടം ആണെന്ന് പറയുന്നു .പക്ഷെ എന്ത് പറയാന്‍  , ഞാന്‍ ഒരു പക്കാ അരസിക /മൂരാച്ചി ആയി പോയില്ലേ ? എനിക്ക് ഞാന്‍ ആയല്ലേ  പറ്റു . വളരെ കൂള്‍ ആയി ആ പയ്യന്റെ മുഖത്ത് നോക്കി പറഞ്ഞു ..
"സോറി എനിക്കങ്ങനെ ഒന്നും തോന്നുന്നില്ല  " എന്നോ മറ്റോ ..

അയാളുടെ മുഖം ഒന്നൂടെ ദയനീയം ആവുന്നു .വിയര്‍ക്കുന്നു . എനിക്ക് പാവം തോന്നി .. (സത്യം )
ലേശം വിക്കിയോ മറ്റോ ആണു പറയുന്നത് .
"നമുക്ക് സിനിമയില്‍ ഒക്കെ കാണുന്ന പോലെ  പോലെ നടക്കുക  ഒന്നും വേണ്ട മനസ്സില്‍ ഉണ്ടായ മതി .. "

ഞാന്‍ :"നോക്കൂ .. എനിക്ക് തീരെ താല്പര്യം ഇല്ല .. പിന്നെ ബേസിക്കലി ഞാന്‍ ഒരു വഴക്കാളി ആണു .. ഒരവശ്യോം ഇല്ലാത്ത കാര്യത്തിനു   മമ്മിയോട് വഴക്ക് കൂടാറുണ്ട് .അല്ലാണ്ട് തന്നെ  ..... ടീച്ചര്‍ ജീവിതത്തില്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട് .ഇങ്ങനെ ഒരു കാര്യത്തിനു  ഞാന്‍  മമ്മിയെ വിഷമിപ്പിക്കില്ല എന്ന് ഒരു തീരുമാനം ഉണ്ട് "

അപ  :" അതിനെന്താ  നമ്മള് ഒക്കെ ക്രിസ്ത്യന്‍ അല്ലെ ? "
ഞാന്‍  : " അതല്ല .. ഞങ്ങള്‍ കാതെലിക് അല്ല .. വേറെ ആണു ..ജക്കൊബിറ്റ്   എന്ന് പറയും . " ( ക്ഷമിക്കൂ വായനക്കാരെ ഇതൊന്നും ഞാന്‍ ഇങ്ങേരെ ബോധിപ്പിക്കണ്ട കാര്യം അല്ല എന്നറിയാം പക്ഷെ  ആവശ്യം ഇല്ലാത്ത കാര്യങ്ങളും എഴുന്നള്ളിക്കുക എന്റെ ശീലം ആയി പോയി .. :( )

അപ : "എനിക്ക് എഴാം ക്ലാസ് മുതലേ ഇഷ്ടം ആണു  "
ഞാന്‍ : (കൌണ്‍സിലര്‍ മോഡിലേക്ക് പോവുന്നു )
          " അത്  സാരമില്ല .. പ്രായത്തിന്റെ ആണു .. കുറച്ച് കഴീമ്പോ തന്നെ മാറിക്കോളും .. എനിക്കും ഒന്ന് രണ്ട് പേരോടൊക്കെ  തോന്നീട്ടുണ്ട് ..ഞങ്ങള്‍ടെ ആര്‍ട്സ് ക്ലബ്‌ സെക്രട്ടറി ചേട്ടന്‍ നന്നായി പാട്ട് പാടിയിരുന്നു  .എനിക്ക് നല്ല ഇഷ്ടം ആയിരുന്നു.
അപ : (ഇതെന്തൊരു ജന്മം കര്‍ത്താവേ എന്ന മട്ടില്‍ നോക്കുന്നു ) "അയാള്‍ക്കോ ? "
ഞാന്‍  : "അയാള്‍ക്ക് സ്വന്തം ആയി അഫയര്‍ ഒക്കെ ഉള്ളതാണ് .  അയാള്‍ പുറത്തൂടെ പോകുമ്പോ  ക്ലാസ്സിലെ കൂട്ടുകാര്‍ കാണിച്ചു തരും .. ലോ പോണൂ എന്ന മട്ട് . അയാക്ക് എന്റെ ഇഷ്ടം അറിയുക പോലും ഇല്ല ... ഒരു പക്കാ വണ്‍വേ ... മാത്രല്ല ഞാന്‍ ഫസ്റ്റ് ഇയര്‍ അര്ന്നപ്പോ അയാള്‍  കൊളെജീന്നു പോവേം ചെയ്തു .."

അപ  :" പക്ഷെ എനിക്ക് പക്ഷെ തന്നോട മാത്രേ ഇഷ്ടം തോന്നീട്ടുള്ള് ... "
ഞാന്‍:(  ഇതിനിപ്പം ഞാന്‍ എന്തോ ചെയ്യാനാ എന്ന മട്ടില്‍  .)
  "  എനിക്ക് പഠിക്കാന്‍ ഉണ്ടായിരുന്നു  " (അന്താക്ഷരി കളിക്കാന്‍ ഉണ്ട് എന്ന് പറയുന്നത് മോശം അല്ലെ ? കളി അവിടെ എന്ത് ആയി കാണുമോ എന്തോ എന്ന ചിന്ത ഇല്ലാതില്ല ) അപരിചിതന്‍ പോവുകയും ചെയ്തു .




സമാനമായ ഒരു പോസ്റ്റില്‍ കമന്ടവേ ഇതിനെ പറ്റി പറഞ്ഞപ്പോ ഇതൊരു പോസ്റ്റ്‌ ആക്കൂ ചേച്ചീ എന്ന് പറഞ്ഞ വായാടി ക്ക് യീ പോസ്റ്റ്‌ .. കൂടാതെ  കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ റോമിയോ ജൂലിയറ്റ് നെ ഓര്‍ത്ത് കരഞ്ഞു ...അമ്മയായപ്പോള്‍ അവരുടെ മാതാപിതാക്കളെയും  .. എന്ന അമൃത പ്രീതത്തിന്റെ  വരികള്‍ പറഞ്ഞു തന്നെ മൈത്രേയി എന്ന കൂട്ടുകാരിക്കും ..

Thursday, May 13, 2010

ഒന്നാം പിറന്നാള്‍ , ചേച്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍ ക്ക് , പിന്നെ കടിഞ്ഞൂല്‍ പൊട്ടി യുടെ ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകള്‍ക്കും ...

ഇന്നേക്ക് ഒരു വര്ഷം മുംബ് ...
ഞാന്‍ എനിക്കമ്മയായി  ,അച്ഛനും
 ഇരുപത്തെട്ടിനു കാക്കാതെ
ഞാന്‍ തന്നെ എന്നെ മടിയിലിരുത്തി
മൂന്നു പ്രാവശ്യം പേരു വിളിച്ചു ..
 "ചേച്ചിപ്പെണ്ണ് "
          
                   ഞാന്‍ ബ്ലോഗര്‍ ആയിട്ട് ഇന്ന്  ഒരു വര്ഷം തികയുന്നു . മൈത്രേയി തന്ന പിറന്നാള്‍ സമ്മാനം എന്റെതന്നെ  പേന കടലാസിനോട് പറയാതിരുന്ന  ബ്ലോഗില്‍ ഉണ്ട് . കേരള കൌമുദി ആഴ്ചപതിപ്പില്‍  എന്നെ ആണു പരിചയപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ ആഴ്ച യിലെ ബ്ലോഗുലകത്തില്‍ . (ബ്ലോഗുലകം കൈകാര്യം ചെയ്യുന്നത് മൈത്രേയി എന്ന ശ്രീലത പിള്ള ആണു )

 എന്റെ അനിയന്‍ കുഞ്ഞുന്നാളില്‍  എന്നെ വിളിച്ചിരുന്ന പേര്‍ ആണു എന്റെ ബ്ലോഗ്‌ ജന്മത്തിന് ഞാന്‍ നല്‍കിയത് . എന്റെ അങ്കിള്‍ കുഞ്ഞുന്നാളില്‍ എന്നെ  വിളിച്ചുകൊണ്ടിരുന്ന മോളിക്കുട്ടി എന്ന പേരു ഇമെയില്‍ id  ആക്കി ..  ആ സമയത്ത് അങ്കിളിനു കാന്‍സര്‍ ആയിരുന്നു .. മരിച്ചിട്ട് ആറ് മാസം കഴിഞ്ഞു .എന്റെ മണ്ടത്തരങ്ങള്‍ , എടുത്തു ചാട്ടം , പരിസരബോധം ഇല്ല്ലാത്ത  , പക്വത ഇല്ലാത്ത പെരുമാറ്റം എല്ലാം കാരണം വല്യമ്മച്ചി ഒക്കെ വിളിച്ചിരുന്ന പേര്‍ ആയിരുന്നു കടിഞ്ഞൂപ്പോട്ടി  ..അതില്‍ പരം ഏതു പേര്‍ ആണു എന്റെ ബ്ലോഗിനു ചേരുക എന്ന് തോന്നി അതെ പേരു എന്റെ ബ്ലോഗിന്ന് നല്‍കി .അങ്ങിനെ ഞാന്‍ ബ്ലോഗര്‍  ആയി.
 ഒരു വര്ഷം  മുംബ് ഉള്ള ഒരു മേയ് മാസം പതിമൂന്നിനു ആണു ഞാന്‍  എന്റെ  യീ ബ്ലോഗ്‌ തുടങ്ങുന്നത് .. വായന തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളം ആയി എങ്കിലും . ഗൃഹലക്ഷ്മിയില്‍  നമ്മുടെ വിശാലമനസ്കന്റെ  പെണ്ണുകാണല്‍ വിശേഷങ്ങള്‍ ആണു ആദ്യം വായിച്ചത് . മാതൃഭൂമി ആഴ്ചപതിപ്പിലെ ബ്ലോഗനയും ഒരുപാട്  എഴുത്തുകാരെ  പരിചയപ്പെടുത്തി. കൊച്ചുത്രേസ്സ്യയുടെ ലോകം ഹൃദ്യമായ മറ്റൊരു ലോകം തുറന്നു തന്നു .എന്റെ മോന്‍ ഉണ്ണി ഒരു തിരുവോണ ദിനം ചോദിച്ച ഒരു സംശയം ആണു എന്റെ ആദ്യ പോസ്റ്റ്‌ .എനിക്ക് ആദ്യം കിട്ടിയ കമെന്റ്  നിരക്ഷര്‍ജി  യുടെ വക ആയിരുന്നു .എന്നെ ആദ്യം ഫോളോ ചെയ്തത് ജുനൈദ്  . കമന്റില്‍  മലയാളം എങ്ങിനെ  വരും ഇങ്ങനെയുള്ള എന്റെ സംശയങ്ങള്‍ ജുനന്‍ ആണ് തീര്‍ത്തു തന്നത്  . .ഒരുപാട് നല്ല സൌഹൃദങ്ങള്‍  വായന അനുഭവങ്ങള്‍ ഒക്കെ ബ്ലോഗ്‌ ലോകം തന്നു . അരോചകമായ ഒരു കമെന്റ് പോലും എനിക്ക് കിട്ടിയിട്ടില്ല .ഒറ്റ കമെന്റ് പോലും ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടില്ല .പ്രോത്സാഹനം അല്ലാതെ  നെഗറ്റീവ് ആയി ഒരു approch ആരില്‍നിന്നും എനിക്ക്  കിട്ടിയിട്ടും ഇല്ല .ദൈവത്തിനു നന്ദി ...
പിന്നെ എന്നെ വായിക്കുന്ന എല്ലാര്ക്കും ..

Tuesday, May 4, 2010

ജാക്കി ഒരോര്‍മക്കുറിപ്പ്‌ .. വേദനയോടെ ...

ഞാന്‍ ചെന്നതിന്റെ ആറാം മാസം ആണു അവനെ കൊണ്ട് വന്നത് .. നല്ല മഴയുള്ള ഒരു ജൂണ്‍ മാസത്തില്‍ .ഞങ്ങളുടെ കല്യാണം ഒരു ജനുവരിയില്‍ ആയിരുന്നു. അവന്‍ ജനിച്ചിട്ട്‌ രണ്ട് ആഴ്ച്ചയെ ആയിരുന്നുള്ളു .ഒന്ന് രണ്ട് ദിവസം ഒരു കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിക്കകത്ത് ആക്കി വീട്ടില്‍ തന്നെ താമസിപ്പിച്ചു .പിന്നെ കൂടില്‍ കമ്പി അഴികള്‍ വച്ചുകെട്ടി അവനെ മാറ്റി താമസിപ്പിച്ചു .ജര്‍മ്മന്‍ ഷെപ്പേര്‍ട്‌ ആയിരുന്നെന്നു ആണു പറഞ്ഞതെങ്കിലും കുത്തിവയ്ക്കുവാന്‍ വന്ന ഡോക്ടര്‍ അവന്‍ ഡോബര്‍ മാന്‍ ഗ്രേറ്റ് ഡേന്‍ ക്രോസ് ആണെന്ന് പ്രഖ്യാപിച്ചു . ആദ്യം ഒക്കെ ഡോഗ് ബിസ്കറ്റും പാലും ഒക്കെ ഞങ്ങള്‍ അവനു വാങ്ങി കൊടുത്തു . ആയിടെ എന്റെ അനിയന്‍ എന്നെ കാണാന്‍  വരുബോള്‍ രണ്ട് മില്കി ബാര്‍ ആയിരുന്നു കൊണ്ട് വരിക . ഒന്ന് ഗേറ്റിന്റെ അടുക്കെ വച്ചു ജാക്കിക്ക് കൊടുക്കും , അടുത്തത് എനിക്കും . കുഞ്ഞുന്നാളില്‍ ചോക്ലേറ്റ് കൊടുത്തതിന്റെ സ്നേഹം ജാക്കിക്ക് മരണം വരെ ഉണ്ടായിരുന്നു അവനോട്.
പെട്ടെന്നായിരുന്നു അവന്‍ വളര്‍ന്നത്. രണ്ടു കാലില്‍ പൊങ്ങിയാല്‍ ഏകദേശം ആറടിയോളം.ഗേറ്റിന്റെ അടുത്ത് തന്നെ ആയിരുന്നു അവന്റെ കൂട് . . 
അവന്‍ കൂട്ടില്‍ ആണെങ്കില്‍ പോലും വരുന്നവര്‍ ഗേറ്റ് കടന്നു അകത്ത് കേറാന്‍ ഭയക്കുമായിരുന്നു . തേങ്ങ ഇടാന്‍ വരണ ചേട്ടന്‍ , ഭിക്ഷക്കാര്‍ , തുടങ്ങി നീറ്റ് അല്ലാതെ ഡ്രസ്സ്‌ ചെയ്യുന്നവരെ കണ്ടാല്‍ അവന്‍ നിര്‍ത്താതെ കുരക്കുമായിരുന്നു . അതേസമയം വൃത്തിയായി നടക്കുന്നവര്‍ ,ഫാമിലി ഫ്രണ്ട്സ് , ബന്ധുക്കള്‍ ഒക്കെ വന്നാല്‍ അവന്‍ മൈന്‍ഡ് ചെയ്യാതെ കിടക്കുകയും ചെയ്യും.
ആദ്യകാലങ്ങളില്‍  അതായത് ഒന്‍പത് വര്ഷം മുംബ്  അവനെ ഞങ്ങള്‍  രാത്രികാലങ്ങളില്‍ അഴിച്ചു വിടുമായിരുന്നു . ടെറസിലെ വിറകു , പോര്‍ച്ചില്‍ കൊണ്ടിടുക , ചെരിപ്പുകള്‍ അവിടേം ഇവിടേം കൊണ്ടിടുക , ഉണങ്ങാന്‍ ഇടുന്ന തുണികള്‍ കടിച്ചുകീറുക, തേങ്ങ പൊതിക്കാന്‍ ശ്രമിക്കുക  തുടങ്ങിയ കലാപരിപാടികള്‍ ആദ്യമൊക്കെ എല്ലാര്ക്കും തമാശ ആയിരുന്നെകിലും പിന്നീട് അവനെ ഫുള്‍ ടൈം കൂട്ടില്‍ തന്നെ ഇടാന്‍ അതൊരു കാരണമായി.
മാത്രമല്ല എന്റെ ഉണ്ണിയും മോനുവും അന്ന് ചെറുതായിരുന്നു. കുട്ടികള്‍ ഓടിയും മുട്ട് കുത്തിയും ഒക്കെ നടക്കാനുള്ള മുറ്റവും പോര്ച്ചും ഒക്കെ അവന്‍ വൃത്തികേടാക്കാതെ ഇരിക്കട്ടെ എന്നൊരു സ്വാര്‍ത്ഥതയും അവനു പരോള്‍ കിട്ടാതിരിക്കാന്‍ കാരണമായി .

           ഉണ്ണിയെ അവനു ഒത്തിരി ഇഷ്ടമായിരുന്നു . ഉണ്ണിയുടെ കരച്ചില്‍ കേട്ടാല്‍ അവന്‍ നിര്‍ത്താതെ കുരക്കുമായിരുന്നു . എന്റെ മറ്റേ പോസ്റ്റില്‍ പറഞ്ഞ പോലെ എന്റെ ഉണ്ണി അവന്‍ കഴിക്കുന്നത് എന്തും ജാക്കിക്ക് കൊടുക്കുമായിരുന്നു . ചീറ്റൊസ് , കുര്കുരെ  ( കുര്കുരെ കണ്ടാല്‍ കൊതി മൂത്ത് അവന്റെ വായില്‍ നിന്നും വെള്ളം വരുമായിരുന്നു ) തുടങ്ങി മുന്തിരിങ്ങ വരെ ഉണ്ണി ജാക്കിയും ആയി ഷെയര്‍ ചെയ്ത് കഴിക്കുമായിരുന്നു.
ഞങ്ങള്‍ എവിടെ യെങ്കിലും പോയി വരുമ്പോ കുട്ടികള്‍ക്ക് എന്തേലും കൊടുക്കുന്നത് കണ്ടാല്‍ അവനു കുശുംബ് ഇളകും , കഴിക്കുന്ന പാത്രം വലിച്ചെറിഞ്ഞു അവന്‍ അത് പ്രകടിപ്പിക്കുകയും ചെയ്യും. ഒരു ദിവസം ജോലിയും കഴിഞ്ഞു വരുമ്പോ എന്റെ കൈയില്‍ ഞാലിപ്പൂവന്‍ പഴം ഉണ്ടായിരുന്നു .പിറ്റേന്നത്തെ പുട്ടിനു വേണ്ടി വാങ്ങിയതാണ് . കവര്‍ കണ്ടപ്പോ അവന്‍ ബഹളം തുടങ്ങി , എന്നാല്‍ തിന്നോടാ എന്നും പറഞ്ഞു ഞാന്‍ ഒരു പഴം തൊലി കളഞ്ഞു അവനു കൊടുത്തു , അവന്‍ കൂള്‍ ആയി അത് തിന്നു .. ചക്കപ്പഴം ,പേരക്ക , ഒക്കെ അവനു ഇഷ്ടമായിരുന്നു . എനിക്ക് തോന്നുന്നു അവന്‍ ഒര്തോണ്ടിരുന്നത് ഞാന്‍ അവന്‍റെ അമ്മ ആണെന്ന്‍ ആവണം . അതുകൊണ്ട് ആവണം അവന്മാര്‍ക്ക് കൊടുക്കനെനും മുംബ് അമ്മക്ക് എനിക്ക് തന്നാല്‍ എന്താ എന്ന മട്ടില്‍ അവന്‍ കുറുംബ് എടുത്തിരുന്നത്

രണ്ട് വര്ഷം മുംബ് ആണു അവന്റെ കാല്‍ വിരല്‍ പഴുത്തത് . ആര്യവേപ്പിലയും മഞ്ഞളും തിളപ്പിച്ച വെള്ളത്തില്‍ കാല്‍ മുക്കി വായ്ക്കാന്‍ അവനു മടി ആയിരുന്നു , തലയില്‍ തലോടി , കഥകള്‍ ഒക്കെ പറഞ്ഞു കൊടുത്ത്  അവനെ പാട്ടിലാക്കി .  വേദന മാറുന്നുണ്ട്  എന്ന് മനസ്സിലാക്കിയതോടെ അവന്‍ ശാന്തനായി ചൂട് ഉണ്ടായിരുന്നിട്ടും കാല്‍ മുക്കി തരികയും മരുന്ന് സ്പ്രേ ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു . അന്ടിബയോടിക് കൊടുക്കുകയും ചെയ്തു .എന്തായാലും  അത് രണ്ടാഴ്ച കൊണ്ട് ഉണങ്ങി .

അവനെ ഞാന്‍ ഷേക്ക്‌ ഹാന്‍ഡ്‌ തരാന്‍ പഠിപ്പിച്ചിരുന്നു . രാവിലെ മിറ്റം അടിക്കുന്ന നേരത്ത്  , ചെടി നനക്കുന്ന നേരത്ത് ഒക്കെ അവനു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കേണം എന്നായിരുന്നു അവന്‍റെ അലിഖിത നിയമം ,ഞാന്‍ ചൂല്‍ കൊണ്ട് വരണ കാണുംപോഴേ അവന്‍ കൈ എടുത്ത് വീശാന്‍ തുടങ്ങും . അല്ലെങ്കില്‍ ഞാന്‍ കുനിഞ്ഞു നിന്നു മിറ്റം അടിക്കുമ്പോള്‍ അവന്‍ പുറത്ത് തോണ്ടും . രണ്ടു കൈയും മാറി മാറി അവന്‍ എന്റെ കൈയ്യില്‍ വച്ചുതരും . പോട്ടെടാ പണി ഒക്കെ ഒതുക്കി  എനിക്ക് ജോലിക്ക് പോകേണ്ടത് അല്ലെ ? നീ ഇങ്ങനെ അവന്‍മാരെകാളും കഷ്ടം ആയാല്‍ എങ്ങിനെയാ  ?എന്നൊക്കെ ചോദിച്ചു ഞാന്‍ അവന്‍റെ  അടുത്ത്നിന്നും  പോരും .ആഹാരം കൊണ്ട് അമ്മ ചെല്ലുമ്പോഴും അമ്മ അടുത്ത് നിന്നും മാറാതെ ഇരിക്കാന്‍ അവന്‍ പാത്രം കൊണ്ടേ മൂലയില്‍ വയ്ക്കുമായിരുന്നു.

 ഈ ജനുവരിയില്‍  ആദ്യത്തെ ആഴ്ച ആണു അവന്‍റെ ചെവിയില്‍ പഴുപ്പ് കണ്ടത്. ഒരു വെള്ളിയാഴ്ച , ഞാന്‍ മരുന്ന് സ്പ്രേ ചെയ്തു . ആന്റി ബിഒടിച്സ് ഗുളിക ഉണ്ടായിരുന്നത് ഒരെണ്ണം കൊടുത്തു . പക്ഷെ പിറ്റേന്ന് എന്റെ ഡാഡി ക്ക് സുഖം ഇല്ലാതെ icu  വില്‍ ആക്കിയതിനാല്‍ ഞാന്‍ വീട്ടിലേക്കു പോയി. പിന്നെ വന്നപ്പോഴേക്കും ചെവി വല്ലെതെ പഴുത്തിരുന്നു .. തിരക്കായതിനാല്‍ ഗുളിക കൊടുക്കുന്ന കാര്യം അമ്മയെ (അമ്മായി ) യോ കണവനെയോ ഏല്പിക്കാന്‍ മറന്നു പോയി .. ഡാഡി യുടെ അവസ്ഥ മോശമായിരുന്നു , വെന്റിലടരില്‍ ആയിരുന്നു. തിരികെ വന്ന അന്ന്  രാത്രി അവന്‍റെ ചെവി ഡ്രസ്സ്‌ ചെയ്തു കൊണ്ട് പ്രാര്‍ത്ഥിച്ചു  ഏന്റെ കര്‍ത്താവെ ഇവനെ ഞാന്‍ പറ്റാവുന്നത് പോലെ നോക്കികോളം , നീ എന്റെ ഡാഡിയെ കാത്തോള്‍നെ എന്ന് .പുള്ളിക്കാരന്‍ അത് അഹങ്കാരമായി തോന്നിക്കാനുമോ ആവോ ... എനിക്കറിയില്ല .എന്തായാലും പിറ്റേ ആഴ്ച ഒരു ലേഡി ഡോക്ടറെ കൊണ്ടുവന്നു . പുള്ളിക്കാരി ഇന്‍ജെക്ഷന്‍ ഒക്കെ കൊടുത്തു , കടവന്ത്രയില്‍ ആയിരുന്നു അവരുടെ  വീട് .. വരാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ ഞാനും എന്റെ കണവനും കൂടെ രണ്ടു നേരവും തൊലിപ്പുറത്തും , മസിലിലും ഒക്കെ ഇന്ജുക്ഷന്‍ എടുത്ത് ആ മിണ്ടാപ്രാണിയെ വേദനിപ്പിച്ചു . പയ്യെ പയ്യെ അവന്‍ ആഹാരം കഴിക്കതിരുന്നു തുടങ്ങി . വയറ്റില്‍ നിന്നും പോകുനതിനു ഒരു ബ്ലാക്ക് കളര്‍ , പിന്നെ വല്ലാത്ത സ്മെല്ലും .ഇതൊക്കെ ഞാന്‍ ആ പെണ്ണുംപിള്ളയെ (ക്ഷമിക്കൂ പ്രിയപ്പെട്ടവരേ  , എനിക്കിപ്പോഴും അവരോട് ദേഷ്യമാണ് , ) വിളിച്ചു പറഞ്ഞിരുന്നു . എന്നിട്ടും അവര്‍ വേറെ മരുന്ന് ഒന്നും തന്നില്ല .
  അന്ന്  ജനുവരി   മാസം മുപ്പത്തി ഒന്ന്  ഞായറാഴ്ച ആയിരുന്നു . എന്തുകൊണ്ടോ അന്ന് പള്ളിയില്‍ പോയില്ല . രാവിലെ ചെന്ന് നോക്കിയപ്പോ അവന്‍ വോമിറ്റ് ചെയ്തിരിക്കുന്നു . നടക്കാനും  ബുദ്ധിമുട്ടായിരുന്നു  ,ഞാന്‍ അപ്പഴേ അവരെ വിളിച്ചു , ഓ  അതിനിനി ഇന്‍ജക്ഷന്‍ ഒന്നും കൊടുക്കണ്ട ,പാറോ വൈറസിന്റെ അസുഖം ആണു , ചത്ത്‌ പോകും എന്ന് വളരെ കൂള്‍ ആയി ആ ഡോക്ടര്‍അമ്മ പറഞ്ഞു ... ഞാന്‍ ആണേ കിടന്നു കരയാന്‍ തുടങ്ങി . അതിനിടെ ഡോക്ടറേം , ആന്റി ഇന്‍ജക്ഷന്‍ റഗുലര്‍ ആയി നീ എടുപ്പിക്കഞ്ഞിട്ടല്ലേ  അവനു അസുഖം വന്നത്  എന്ന് ചോദിച്ചു കേട്യോനേം ചീത്ത വിളിക്കുന്നുമുണ്ട് . പുള്ളിക്കാരനും വിഷമമായി . കുറച്ചു നേരം ഞാന്‍ ജാക്കീടെ  അടുക്കെ പോയി ഇരുന്നു . അവനു തീരെ വയ്യായിരുന്നു.വളരെ ദയനീയം ആയി അവന്‍ എന്നെ നോക്കി . നമ്മള് ഒക്കെ എത്ര നിസ്സഹായര്‍ ആണു അല്ലെ ? പിന്നെ ഞാന്‍ വേറെ ഒരു ഡോക്ടര്‍ടെ നമ്പര്‍ തപ്പി എടുത്ത് പുള്ളിക്കാരന്‍ ഡ്രിപ് ഒക്കെ വാങ്ങി വന്നു . പക്ഷെ അപ്പോഴേക്കും അവന്‍ കൂട്ടില്‍ മരിച്ചു കിടന്നിരുന്നു .... ദൈവമേ  അവന്‍ ഓര്‍ത്തു കാണുമോ  "അമ്മ " എന്റെ അടുത്ത്  വന്നു ഇരിക്കുന്നില്ലല്ലോ എന്നൊക്കെ   .. മരിക്കാന്‍ നേരം അവന്‍ എന്താവും ചിന്തിച്ചിരിക്കുക  ? എനിക്കറിയില്ല  ..
രോഹന്‍ കൂട്ടുകാരനെ വിളിച്ചു പറഞ്ഞു . (പിന്നീട് അവന്‍റെ അമ്മ പറഞ്ഞു  അവന്‍ പറഞ്ഞു ഞാന്‍ രോഹനെ ആശ്വസിപ്പിച്ചു എന്ന് ) . ഉണ്ണി ക്ക് പതിവുപോലെ സംശയങ്ങള്‍ ആയിരുന്നു . ജാക്കി ഹിന്ദു ആണോ ക്രിസ്ത്യന്‍ ആണോ ? ഹിന്ദു ആണെങ്കില്‍ കത്തിക്കണ്ടേ ? കത്തിച്ച അവനു പോള്ളൂല്ലേ എന്ന് തുടങ്ങി ..കുറച്ചു നാള്‍ മുംബ് അമ്മെ  ജാക്കിക്ക് അവന്‍റെ അമ്മെ കാണാന്‍ കൊതി ഉണ്ടാവില്ലേ , നമുക്ക് അവനെ അവന്‍റെ അമ്മേടെ അടുത്ത് കൊണ്ടോയി വിട്ടാലോ എന്ന് ചോദിച്ച പാര്‍ടിയാണ് !
പിന്നെ ഒരു അണ്ണാച്ചിയെ വിളിച്ചു അവന്‍റെ കൂടിന്റെ അരികില്‍  തന്നെ കുഴി എടുത്തു. അവനെ ചങ്ങലയോടെ തന്നെകുഴിയില്‍  വച്ചു  അയാള്‍ പറഞ്ഞ തു അനുസരിച് ഒരു വെള്ള തുണി എടുത്ത് അവനെ പുതപ്പിച്ചു . അണ്ണാച്ചി പിന്നെ ഒരു ഗ്ലാസ്‌ പാല്‍ ആവശ്യപ്പെട്ടു . (പാല്‍ പട്ടിക്ക് ഇഷ്ടമല്ലേ എന്നയാള്‍ പറഞ്ഞു ) പാല്‍ അയാള്‍ അവനു ചുറ്റും ഒഴിച്ചു. എന്റെ റോസയിലെ , ജെര്‍ബരയിലെ , പൂക്കള്‍ ഒക്കെ ഞങ്ങള്‍ അവന്‍റെ മേല്‍ ഇട്ടു . എട്ടെര വര്ഷം അവന്‍ ഞങ്ങള്‍ക്കൊപ്പം , ഞങ്ങള്‍ടെ കൂടെ ഉണ്ടായിരുന്നു  ... അമ്മ കരഞ്ഞു .... അവന്റെം  കണ്ണ് നിറഞ്ഞിരുന്നു   .. എന്താണെന്നറിയില്ല  ജാക്കി പോയി കഴിഞ്ഞു എനിക്ക് കരച്ചില്‍ വന്നില്ല  .. അതിനു മുംബ് കരഞ്ഞെങ്കിലും . പക്ഷെ  ... പക്ഷെ പിറ്റേദിവസം മുതല്‍ രാവിലെ മുറ്റമടിക്കാന്‍  ,ചെടി നനക്കാന്‍ ഇറങ്ങിയപ്പോള്‍ അവന്‍റെ കൂടിന്റെ അടുത്ത് എത്തുമ്പോള്‍ എന്റെ കണ്ണ് നിറയുമായിരുന്നു  ...
ഇപ്പോള്‍ ഇത് എഴുതുമ്പോഴും ...

ജാക്കിയുടെ മരണത്തിനു രണ്ടു മൂന്നു മാസം മുംബ് ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു . രാവിലെ എഴുന്നേറ്റു ചെല്ലുമ്പോള്‍ കൂട്ടില്‍ അവന്‍ മരിച്ചു കിടക്കുന്നതായി ..അമ്മയോട് ഞാന്‍ പറയുകയും ചെയ്തു ..അമ്മെ ഞാന്‍ ഇന്നലെ ഇങ്ങനെ സ്വപ്നം കണ്ടു എന്ന് ..
മുമ്പേ നടക്കുന്ന സ്വപ്നങ്ങളുടെ ലിസ്ടിലെക്ക് ഒരു ദുസ്വപ്നം കൂടി.. ബ്ലോഗര്‍ കാട്ടിപ്പരുത്തിയോടു ഞാന്‍ ഞാന്‍ ഈ സ്വപ്നത്തിന്റെ കാര്യം പറഞ്ഞിരുന്നു , ഒരിക്കല്‍ ..

Saturday, April 17, 2010

ഡാര്‍ജിലിംഗ് ഗാന്ഗ്ടോക് യാത്ര ..

എന്റെ ബ്ലോഗില്‍ ഒരു യാത്രാവിവരണം എഴുതേണ്ടി വരും എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല ... യാത്രകള്‍ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു .. സ്കൂള്‍ കോളേജ് കാലങ്ങളില്‍  മൈസൂര്‍ ബംഗ്ലൂര്‍ , ഊട്ടി , കൊടൈകനാല്‍  .... ഇത്യാദി ഒരുപാട് സ്ഥലങ്ങള്‍ ഒക്കെ ടൂര്‍ പോയിരുന്നുവെങ്കിലും  .... കുറെ വര്‍ഷങ്ങള്‍  ആയി വിനോദയാത്രകള്‍ ഒക്കെ പഴയ ആല്‍ബങ്ങള്‍ വഴി മാത്രം ആയി ചുരുങ്ങിയിട്ടു..വിവാഹം കുഞ്ഞുങ്ങള്‍ ജോലി പഠനം ഒക്കെ ആയി ( എന്റെ mca  ഇനിയും രണ്ട് പേപ്പര്‍ പൊക്കാന്‍ ഉണ്ടേ) അങ്ങിനെ ഇരിക്കെ ആണു ഒരു ടൂര്‍ ഒത്തുവരുന്നത് .തേക്കാത്ത എണ്ണ ധാര കോരേണ്ടി വരും എന്ന് പറഞ്ഞത് പോലെ .ഒരു എമണ്ടന്‍ ട്രിപ്പ്‌ അതും  വായൂ മാര്‍ഗം .  വെസ്റ്റ് ബംഗാളിലെ ഡാര്‍ജിലിംഗ് , സിക്കിമിലെ ഗന്ഗ്ടോക്  ഈ സ്ഥലങ്ങളിലേക്ക്  . ഞങ്ങള്‍ നാലു പേരും അതായത് ഞാന്‍ എന്റെ കണവന്‍ പിന്നെ ഞങ്ങള്‍ടെ കുട്ടൂസന്മാരും ഒക്കെ കൂടി എന്റെ സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന ഒരു യാത്ര .
ഏപ്രില്‍ മാസം എട്ടാം തിയതി  രാവിലെ നെടുമ്പാശേരിയില്‍ നിന്നും  എയര്‍ ഇന്ത്യ യുടെ ഫ്ലൈറ്റ് ഇല്‍  ചെന്നൈ ലേക്ക് . ആദ്യായിട്ട് ആയിരുന്നു ഫ്ലൈറ്റ് ഇല്‍ കയറുന്നത് . ഫ്ലൈറ്റ് ബെല്‍ അടിച്ചു വിടും മുമ്പേ ഒരു  പയ്യന്‍  വന്നു  സീറ്റ് ബെല്‍റ്റ്‌ ഇടാനും  ലൈഫ് ജാക്കെറ്റ്‌   ഇടാനും ഉള്ള സ്റ്റഡി ക്ലാസ്സ്‌ തന്നു .എന്റെ ഉണ്ണി ( ഒന്നാം ക്ലാസ്സുകാരന്‍ ) അമ്മെ ഈ ജനല്‍ എന്താ തുറക്കത്തെ  , തുറന്നാലല്ലേ  പുറത്തെ കാഴ്ചകള്‍ നല്ലോണം കാണാന്‍ പറ്റൂ എന്ന "ന്യായമായ " ആവശ്യം ഉന്നയിച്ചു . ഒരു വിധത്തില്‍ അവനെ അടക്കി ഇരുത്തി .ഫ്ലൈറ്റ് പൊങ്ങിയപ്പോള്‍ തന്നെ സൂര്യന്റെ പ്രകാശം നല്ല ശക്തിയില്‍  അടിച്ചു  .. ഉടനെ ഉണ്ണി പറഞ്ഞു  " എടാ ചേട്ടെ സണ്‍ എത്താറായി ..." ഒരുമാതിരി ഏറണാകുളം എത്താറായി എന്ന് പറേണ പോലെ. പിന്നെ മേഘ ങ്ങള്‍  വെള്ളിനിറമുള്ള  മനോഹരങ്ങളായ പഞ്ഞിക്കെട്ടുകള്‍ പോലെ ദൃശ്യമായി. ഉണ്ണിയുടെ വക അടുത്ത  കമെന്റ്  " നമ്മള് സ്വര്‍ഗത്തില്‍ എത്തി  ". ദൈവത്തെ കാണിച്ചുകൊടുക്കാന്‍ പറയാഞ്ഞത് ഭാഗ്യം എന്ന്  അപ്പോള്‍ കരുതി .. ( ആ സമാധാനത്തിനു  അല്പായുസ്സായിരുന്നു .. കാരണം , തിരികെ വരും നേരം കൂടെ ഉണ്ടായിരുന്ന അഞ്ചു വയസ്സുകാരി ദൈവത്തെ കാണിച്ചു താ  .. എന്ന്  അമ്മയോട് ആവശ്യപ്പെടുന്നത്  കേട്ടു...) എയര്‍ ഹോസ്റെസ്സ് പെണ്‍കുട്ടി ചായയും ഇഡലിയും  ഒക്കെ  തന്നു ..ഫ്ലൈറ്റ് ബംഗ്ലൂര്‍ വഴിയായിരുന്നു .ബംഗ്ലൂര്‍ എയര്‍പോര്‍ട്ട് എത്തിയപ്പോള്‍ ഉണ്ണി ചേട്ടനോട് വിശദീകരിച്ചു , ഇതിവിടെ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയതാ . ഞങ്ങള്‍ ചെന്നെയില്‍ ഇറങ്ങി.അവിടെ നിന്നും രണ്ടു രണ്ടെര  ആയപ്പോഴേക്കും  എയര്‍ ഇന്ത്യ യുടെ തന്നെ  അടുത്ത വിമാനത്തില്‍ കയറി . ഇക്കുറി ലേശം നീണ്ട യാത്ര ആയിരുന്നു.വെസ്റ്റ്‌ ബംഗാളിമേ ബാഗ്ടോഗ്ര വിമാനത്താവളം ആയിരുന്നു ഫിനിഷിംഗ് പോയിന്റ്‌ .ഏകദേശം മൂന്നു മണിക്കൂര്‍ യാത്ര .സീറ്റ് പുറകില്‍ ആയിരുന്നത് കൊണ്ടാണോ എന്തോ തലവേദന തോന്നി .ചെവി ഇടയ്ക്കിടയ്ക്ക് പണി മുടക്ക് പ്രഖ്യാപിച്ചു  , എയര്‍ ഹോസ്റെസ്സ് അമ്മച്ചി ( അതെ ഇക്കുറി ലേശം പ്രായമുള്ള അമ്മച്ചി , ചേച്ചി ഒക്കെ ഉണ്ടായിരുന്നു ) കൊണ്ട് വന്ന ചപ്പാത്തിയും റൈസും ഗുലാബ് ജാമുനും ഒക്കെ കഴിച്ചു .വൈകുന്നേരം ആയപ്പോഴേക്കും ബാഗ്ടോഗ്രയില്‍ എത്തി.അവിടെ നിന്നും ബസ് മാര്‍ഗം ഡാര്‍ജിലിംഗ് ലേക്ക് .ആ യാത്ര ലേശം അത്രയ്ക്ക് സുഖകരം  ആയി തോന്നിയില്ലു . അഞ്ചാറ് മണിക്കൂര്‍ തുടര്‍ച്ചയായി ബസില്‍ തന്നെ .ആ ബസും  ഒരു വൃദ്ധന്‍ ആയിരുന്നു . ഏകദേശം മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബസ്‌  പയ്യെ മലകയറ്റം തുടങ്ങി . നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി . കൂടാതെ മഴ പെയ്യുന്നുണ്ടായിരുന്നു . ഞങ്ങള്‍ടെ ഭാഗ്യത്തിന് ആ ബസിന്റെ വൈപ്പര്‍ വര്‍ക്ക് ചെയ്യുന്നുമുണ്ടായിരുന്നുമില്ല .. ഹോപ്‌ ഫോര്‍ ദി ബെസ്റ്റ് ആന്‍ഡ് ബി  prepared  ഫോര്‍  ദി വോര്സ്റ്റ് എന്നാണല്ലോ . ഞാന്‍ അത്യാവശ്യം വോര്സ്റ്റ് ആയിത്തന്നെ ഓര്‍ത്തു .. ദൈവമേ ഒന്നാമത്തെ  ഞങ്ങള്‍ടെ ഡ്രൈവര്‍ ഗൂര്‍ഖയുടെ  കണ്ണ് ഇച്ചിരിയെ ഒള്ളൂ . ഇതിന്റെ കൂടെ വൈപ്പറും ഇല്ലേ  എന്നാ  ചെയ്യും  ?  താഴേക്ക്‌ നോക്കാന്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല .കിളി  ഗൂര്‍ഖ ഇടയ്ക്കിടെ വണ്ടി നിര്‍ത്തി പുറത്തു ചെന്ന് വൈപ്പര്‍ന്റെ ഡ്യൂട്ടി ചെയ്തു പോന്നു . എതിരെ വണ്ടി വന്നോപ്പോഴൊക്കെ ഞാന്‍ ഒരു ഒന്നാന്തരം ദൈവ വിശ്വാസി ആയി രൂപാന്തരപ്പെട്ടു  ( ഹെയര്‍ പിന്‍ വളവു എടുക്കുമ്പോഴും !)
യാത്രയില്‍ റോഡിനിരുവശവും  വി വാണ്ട്‌ ഗൂര്‍ഖ ലാന്‍ഡ്‌ എന്ന്  വെണ്ടയ്ക്ക സോറി ഓട്ടോറിക്ഷ ( അത്രയും വലിപ്പം ഉണ്ടായിരുന്നു !!) അക്ഷരങ്ങളില്‍ എഴുതിയിരുന്നു . നാഗാലാ‌‍ന്‍ഡ് പോലെ  ഗൂര്‍ഖ ലാന്‍ഡ്‌ വേണം എന്നാണ് അന്നാട്ടുകാരുടെ ആവശ്യം എന്ന്  മനസ്സിലായി .. രാത്രി ആയപ്പോഴേക്കും ഹോട്ടലില്‍ എത്തി . ആഹാരം കഴിച്ചു.

പിറ്റേന്ന് രാവിലെ മൂന്നെരക്കെ എഴുന്നേറ്റു ടൈഗര്‍ ഹില്ല്സ് എന്ന സ്ഥലത്ത് സുര്യോദയം കാണാന്‍ .ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും ഒരു അര മണിക്കൂര്‍ യാത്ര ഉണ്ടായിരുന്നു . ഞങ്ങള്‍ ചെന്നപ്പോലെക്കും അവിടം ആളുകളെ കൊണ്ട്  നിറഞ്ഞു കവിഞ്ഞിരുന്നു ..ഗൂര്ഖച്ചി അമ്മച്ചിമാര്‍ ഫ്ലാസ്കില്‍ കാപ്പിയും കൊണ്ട് വന്നു രണ്ട് കവിളെ ഉണ്ടായിരുന്നെങ്കിലും നല്ല രുചി ഉണ്ടായിരുന്നു .നല്ല തണുപ്പ് ആയിരുന്നെ . കാഞ്ചന്‍ ഗംഗ മലനിരകള്‍ റെഡ് കളറില്‍ ലേസ് പിടിപ്പിച്ചപോലെ വരുമെന്നും സൂര്യനെ കൈക്കുമ്പിളില്‍ ഒതുക്കാം എന്നുമൊക്കെ ആണു മുന്നേ പോയവര്‍ പറഞ്ഞിരുന്നത് . ഞങ്ങള്‍ടെ കഷ്ടകാലം എന്ന് പറയട്ടെ കാറ്റ് വന്നു മേഘങ്ങളേ ഒക്കെ പരത്തി , ചിതറിച്ചു കളഞ്ഞിരുന്നു .സൂര്യ ഭഗവന്‍ വളരെ ബോര്‍ ആയിട്ടാണ് അന്ന് എഴുന്നള്ളിയത് . എന്നാലും ഈ ചതി  ഞങ്ങളോട് വേണ്ടായിരുന്നു .ഉറക്കക്ഷീണവും യാത്രാ ക്ഷീണവും വക വയ്ക്കാതെ അങ്ങയെ കാണാന്‍ രാവിലെ ഒരുങ്ങി പുറപ്പെട്ട ഞങ്ങളോട് !  കണ്ജന്‍ ഗംഗയുടെ നിഴല്‍ പോലും കണ്ടില്ല കടുത്ത  നഷ്ടബോധത്തോടെ ഞങ്ങള്‍ മല ഇറങ്ങി .ഉറങ്ങിക്കിടന്ന കൂട്ടുകാരനെ വിളിച്ച എഴുന്നെപ്പിച്ച്  ആണു എന്റെ കണവന്‍ കൂടെ കൂടിയത് .അവന്റെ വക ചീത്ത ടണ്‍ കണക്കിനു കിട്ടുന്നുണ്ടായിരുന്നു ..പുള്ളി അതെല്ലാം ഫോണ്‍ വഴി ആദ്യം പോയവനു  ഡൈവേര്‍ട്ട് ചെയ്തു !
റൂമില്‍ വന്നു വിശ്രമിച് പ്രാതലും കഴിച്ച്  അടുത്ത  സൈറ്റ് വിസിറ്റിനു ഇറങ്ങി .. ഇക്കുറി പോയത്  himalayan mountaineering institute  , അതിനോട അനുബന്ധിച്ചുള്ള zoo  എന്നിവ കാണാനാണ് ..
zoo  വില്‍ പതിവുപോലെ പാവം മൃഗങ്ങള്‍, ഫോട്ടോക്ക് പോസ് ചെയ്ത് കൊണ്ട് ആയുസ്സ്  തീര്‍ന്നുപോകുന്ന കുറെ മാനുകള്‍ ,യാക്ക് , കരടി , കടുവ , പുള്ളിപ്പുലി  തുടങ്ങിയ മിണ്ടാപ്രാണികള്‍ .himalayan mountaineering ഇന്‍സ്റ്റിറ്റ്യൂട്ട് ലെ  ഗാലറിയില്‍  ഫോടോ എടുക്കാന്‍ അനുവാദം ഇല്ലായിരുന്നു ..അവിടെ ഷേര്‍പ്പകള്‍ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍  ഒക്കെ കണ്ടു .നമ്മുടെ ടെന്‍സിംഗ് അപ്പാപ്പന്റെ പ്രതിമ , അദ്ദേഹത്തിന്റെ ശവകുടീരം ഒക്കെ കാണാനുള്ള ഭാഗ്യം ഉണ്ടായി അവിടെ ഫോടോ എടുക്കരുതെന്ന് വിലക്കുണ്ടായിരുന്നില്ല   . ഉണ്ണിയേം മോനൂനേം ഒക്കെ നിര്‍ത്തി ഫോട്ടോ എടുത്തു .
പിന്നീട് പോയത് ടിബറ്റന്‍ രഫ്യുജി ക്യാമ്പ്‌ ലേക്കാണ് .. അവിടെ ബുദ്ധമത വിശ്വാസ പ്രകാരമുള്ള , മന്ത്രങ്ങള്‍ ആലേഖനം ചെയ്ത  സിലിണ്ടെര്‍ രൂപത്തിലുള്ള പ്രാര്‍ത്ഥന ഉപകരണങ്ങള്‍ കണ്ടു . അവ ആന്റി ക്ലോക്ക്  direction  നില്‍ rotate  ചെയ്യുകയാണ് വേണ്ടത് എന്നും അതുവഴി മനശാന്തി ലഭിക്കുമെന്നും സൂചന പലക പറഞ്ഞു തന്നു .. അവിടെ  കാര്‍പെറ്റ്   നിര്‍മാണശാലയും അവിടെ  നിര്‍മാണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന സ്ത്രീകളെയും കണ്ടു . തിരികെ റൂമില്‍ വന്നു ആഹാരം കഴിച്ചു.

ഉച്ച കഴിഞ്ഞു പോയത്  റോക്ക് ഗാര്‍ഡന്‍ കാണാനാണ്  , തേയില തോട്ടങ്ങള്‍ക്ക് ഇടയിലൂടെ ഹെയര്‍ പിന്‍ വളവുകള്‍ ശരിക്കും പേടിപ്പിച്ചു .. ഒരു ബോലെറോവില്‍ ആയിരുന്നു യാത്ര. ഇടയ്ക്കു മേഘങ്ങള്‍ താണ് വന്നു ഹലോ പറയും പോലെ തോന്നി .. മനോഹരമായ കാഴ്ച . തേയില തോട്ടം ആണെങ്കിലും പേരു ഓറഞ്ച് ഗാര്‍ഡന്‍ എന്നായിരുന്നു! അതിന്റെ താഴ്വാരത്തില്‍ ആയിരുന്നു റോക്ക് ഗാര്‍ഡന്‍. പേരു പോലെ തന്നെ ഒരു  കരിങ്കല്‍ മല , വെള്ളച്ചാട്ടം എന്നിവയ്ക്കിടയില്‍ നിര്‍മ്മിച്ച മനോഹരമായൊരു പൂന്തോട്ടം .ചുവന്ന പോപ്പി പൂക്കള്‍ ( മോന്‍ ukg  പഠിച്ച പുസ്തകത്തില്‍ കണ്ട പരിചയം ആണു !) കടും ചുവപ്പ് ലില്ലി പൂക്കള്‍ , പിന്നെയും പേരറിയാത്ത എത്രയോ തരം പൂക്കള്‍ !  "do  not  pluck  flowers  " എന്ന ബോര്‍ഡ്‌ ഉണ്ടായിരുന്ന കാരണം ഞാന്‍ കുറച്ച്  ചെടി കളുടെ കൊമ്പുകള്‍ , കുഞ്ഞിതൈകള്‍ ഒക്കെ  പൂവില്ലാത്തത് നോക്കി പ്രത്യേകം പറിച്ചു .( നിയമം അനുസരിക്കണംല്ലോ  ) . അവിടെ നിന്നും മടങ്ങി റൂമില്‍ എത്തിയപ്പോ സന്ധ്യേച്ചി വന്നിരുന്നു . അവിടെ ഒക്കെ നേരം വെളുക്കുക നേരത്തെയാണ് .അതായത് നാലു മണി ആവുമ്പോഴേക്കും നല്ല പ്രകാശമാണ് ..അതുപോലെ വയ്കുന്നേരം  നാലു മണി   ആവുമ്പോഴേക്കും പതുക്കെ ഇരുട്ട് വരന്‍ തുടങ്ങും ( സന്ധ്യേച്ചി ) .

പിന്നെ ഷോപ്പിംഗ്‌ ന്റെ പേരും പറഞ്ഞു മാര്‍ക്കറ്റ്‌ ഒക്കെ കറങ്ങി .അല്ലറ ചില്ലറ ബാഗ്‌ , ഷാള്‍ ഒക്കെ വാങ്ങി വന്നു. പിറ്റേന്ന്  രാവിലെ എഴുന്നേറ്റു  ചായ കുടിച്ച്  ഗാന്‍ഗ്ടോക്കിലേക്ക് ബസ്‌ മാര്‍ഗം . ബസില്‍ ഏറ്റം പുറകിലെ സീറ്റ് ആയിരുന്നു കിട്ടിയത് അതുകൊണ്ട് യാത്ര വളരെ സുഖകരം ആയിരുന്നു . ഓരോ വളവു തിരിയുമ്പോഴും ഞാന്‍ കങ്കാരു ആയി .മൈല്‍ കുറ്റികളില്‍ ഗാങ്ങ്ടോക്ക് 120  കിലോമീടര്‍ എന്ന് കണ്ടപ്പഴേ തല കറങ്ങി. ഡാര്‍ജീലിംഗ് വെസ്റ്റ്  Bengal  ഇല്‍ ആണല്ലോ . രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞപോഴേക്കും സിക്കിം border  ആയി . ഏതോ ഒരു നദിയുടെ ഒപ്പം ആയിരുന്നു യാത്ര . അതില്‍ വിനോദ സവാരി /സാഹസിക സവാരി നടത്തുന്നുണ്ടായിരുന്നു കുറേപ്പേര്‍ . പിന്നെ പയ്യെ മലകയറ്റം തുടങ്ങി .എന്റെ കണ്ണ്  മയില്‍കുറ്റി   തിരഞ്ഞുകൊണ്ടേ യിരുന്നു .. ഗന്ഗ് ടോക് 45  KM  ..35   KM  .. അങ്ങിനെ അങ്ങിനെ ഏകദേശം രണ്ടെര ആയപ്പോഴേക്കും ഞങ്ങള്‍ ഗാണ്ഗ്ടോക്കില്‍ എത്തി .റൂമില്‍ ബാഗേജ്  ഒക്കെ ഇറക്കി, ഊണു കഴിച്ചു . വയ്കുന്നേരം
ഞങ്ങള്‍ക്കുള്ള കാര്‍ വന്നപ്പോള്‍ കാഴ്ച കാണാന്‍ ഇറങ്ങി. ആദ്യം കണ്ടത് ഒരു flower ഷോ ആയിരുന്നു . orkid ആയിരുന്നു താരം, പിന്നെ ലില്ലിപ്പൂക്കളും.  അതിനു ശേഷം  ഗണേഷ് മന്ദിര്‍  , ബുദ്ധ സന്യാസിമാര്‍ താമസിക്കുന്ന മോനാസ്ട്രി ഒക്കെ സന്ദര്‍ശിച്ചു . അവിടെ കുറെ സന്യാസിമാര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു . നമ്മുടെ യോദ്ധ സിനിമയിലെ അക്കുശുട്ടോ എന്ന് മോഹന്‍ലാലിലെ വിളിച്ച ഉണ്ണിക്കുട്ടന്റെ മുഖമുള്ള കുറെ ഉണ്ണി സന്യാസിമാരും  എന്തുകൊണ്ടോ ആ കുഞ്ഞുങ്ങളെ കണ്ടപ്പോ സങ്കടം വന്നു .ഫോട്ടോ ഒന്നും ശരിയായില്ല , ക്യാമറ ചാര്‍ജ് കമ്മി ആയിരുന്ന കൊണ്ട് ആവണം ഷേക്ക്‌ ആയി പോയി :( അന്ന് രാത്രി ഞങ്ങള്‍ MG Marg  ലൂടെ നടക്കാന്‍ പോയി .വിദേശങ്ങളില്‍ കാണും പോലെ മനോഹരമായ ഒരു തെരുവ് , മനോഹരമായ വഴിവിളക്കുകള്‍ , നടുവില്‍ നിറയെ പൂച്ചട്ടികള്‍ തൂക്കിയിട്ടിരിക്കുന്നു ... വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ല .. ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു ... കുട്ടികള്‍ ഒക്കെ ഓടിക്കളിച്ചു .പിറ്റേന്ന് രാവിലെ ഞങ്ങള്‍ടെ  ഗൈഡ് പറഞ്ഞ പ്രകാരം ഈ യാത്രയിലെ ഏറ്റവും പ്രധാന പെട്ട സ്പോട്ട് ആയ Tshangu  lake  സന്ദര്‍ശിക്കാന്‍ ഇറങ്ങി പുറപ്പെട്ടു . ഒരു ബോലെരോവില്‍ ആയിരുന്നു യാത്ര .. ചെങ്കുത്തായ മല നിരകളില്‍ ക്കൂടെ ഒരു മൂന്നു  മണിക്കൂര്‍ യാത്ര .ഉയരം കൂടും തോറും റോഡിന്റെ വീതി കുറഞ്ഞു കൊണ്ടേ യിരുന്നു .പട്ടാള ക്കാരുടെ ക്യാമ്പ്‌ കള്‍ .പീരങ്കി കള്‍ ഒക്കെ കണ്ടു .സന്ദേഷേ ആതെ ഹെ ഹമേ തട്പാതെ ഹൈ .എന്നുള്ള പ്രശസ്തമായ ഹിന്ദി സിനിമ ഗാനം ഓര്‍മ്മ വന്നു  വഴി പലയിടങ്ങളിലും തകര്‍ന്നു കിടന്നിരുന്നു .BRO ( Border  Road  Organization  )  യുടെ ബോര്‍ഡ്‌ കള്‍ വഴിയില്‍ പലയിടത്തും  കണ്ടു.  മലയിടിഞ്ഞ്‌ വീണു കിടക്കുന്നതും ക്രൈന്‍ ഉപയോഗിച്ച്  കല്ലും മണ്ണും മാറ്റി പലയിടത്തും വഴി നന്നാക്കുന്നുണ്ടായിരുന്നു  , lake  എത്തുന്നതിനും മുമ്പേ മഞ്ഞു വീണു കിടക്കുന്നത് കാണാന്‍ തുടങ്ങി . കുട്ടികള്‍ തുള്ളിചാടാനും .  Tshangu  lake  ബുദ്ധമത വിശ്വാസികള്‍ക്ക് വളരെ പുണ്യമായ ഒരു  വലിയ  തടാകം ആണു .ശിവന്റെ ഒരു കുഞ്ഞു അമ്പലവും അടുത്തുണ്ട് .. മലകള്‍ മഞ്ഞുമൂടി "ന്നാ ഞങ്ങടെ ഫോട്ടോ ഒക്കെ എടുത്തോണ്ട് പൊക്കോളൂ " എന്ന് പറയുന്ന മാതിരി അങ്ങിനെ നില്‍ക്കുകയാണ് .കുട്ടികള്‍ കുറച്ചു നേരം മഞ്ഞില്‍ കളിച്ചു ,ഞാനും .യാക്കിന്റെ പുറത്തു കയറി ഫോട്ടോ ഒക്കെ എടുത്തു . ലേക്കിന്റെ അവിടെ നിന്നും  വെറും പതിനെട്ടു കിലോമീറ്റര്‍ മാത്രം ആയിരുന്നു  നാഥുല പാസിലേക്ക് ഉള്ള ദൂരം . ഇന്ത്യ - ചൈന  border  , അങ്ങോട്ടുള്ള യാത്ര അതീവ ദുഷ്കരം ആണെന്ന് കേട്ടിരുന്നു . അവിടെ മഞ്ഞു പെയ്യുന്നത് കാണാമെന്നും. ഞങ്ങള്‍ടെ കഷ്ടകാലത്തിനു മല ഇടിഞ്ഞു വീണത്‌ കാരണം അങ്ങോട്ടേക്ക് യാത്ര നിരോധിച്ചിരിക്കുകയായിരുന്നു  ആ സമയത്ത് . വളരെ ഇടുങ്ങിയ ചെങ്കുത്തായ റോഡ്‌ ആണെന്നും വളവൊക്കെ എടുക്കുമ്പോള്‍ നമ്മള് പേടിച്ച് അലറി വിളിച്ചുപോകും എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു. എന്തായാലും
നാഥുല പാസ് കാണാന്‍ ആകാത്തതിന്റെ സങ്കടം ബാക്കി കടക്കുന്നു .
ഷാന്‍ഗു  ലേക്കിന്റെ  അടുത്ത് ഒരു മഞ്ഞു മനുഷ്യനെ ഉണ്ടാക്കാനുള്ള ശ്രമം ഞാനും മോനും പാതി വഴിയില്‍ ഉപേക്ഷിച്ചു . കാരണം ഗ്ലൗസ് വാടകയ്ക്ക് എടുത്തില്ല എന്നത് ആയിരുന്നു! കൈയൊക്കെ തണുത്ത്  ഉറയാന്‍ തുടങ്ങിയിരുന്നു  . ഇതിനിടെ  കുഞ്ഞുമഞ്ഞു മലകള്‍ കയറിയപ്പോള്‍  മക്കളുടെ ബൂട്ടിനുള്ളില്‍ മഞ്ഞു നിറഞ്ഞു  കാല്‍ ഒക്കെ മരവിക്കുകയും ചെയ്തു . രണ്ടു പേരും കരയാനും തുടങ്ങി .  ബാഗില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വച്ചിരുന്ന പോളോ മിട്ടായി കൊടുത്തും , കാല്‍ തിരുമ്മി ചൂടാക്കിയും  കരച്ചില്‍ ഒക്കെ മാറ്റി . പിന്നെ മനസ്സില്ല മനസ്സോടെ  തിരികെ നടന്നു .ബൂട്ട്  വാടകക്ക് എടുത്ത കടയില്‍ നിന്നും മാഗി നൂഡില്‍സ് ഒക്കെ ചൂടോടെ അകത്താക്കി  തണുപ്പൊക്കെ അകറ്റി ഞങ്ങള്‍ പതുക്കെ മലയിറങ്ങി ..

പര്‍വതങ്ങള്‍ക്കും ലേക്കിനും  മഞ്ഞിനും മനുഷ്യര്‍ക്കും ഒക്കെ  റ്റാ റ്റാ കൊടുത്ത് .അന്ന്  സന്ധ്യയ്ക്കും MG  Marg  ലൂടെ നടക്കാന്‍ ഇറങ്ങി . മഴ പെയ്യുന്നുണ്ടായിരുന്നു .പിറ്റേന്ന് രാവിലെ ബസ്‌ മാര്‍ഗം മടക്ക യാത്ര .ഉച്ച ആയപ്പോഴേക്കും ബാഗ്‌ദോഗ്ര വിമാനതാവളത്തില്‍ എത്തി വൈകുന്നേരത്തെ  എയര്‍ ഇന്ത്യ യുടെ ശകടം വഴി ചെന്നൈക്ക് . അന്ന് അവിടെ ഒരു ഹോട്ടലില്‍ താമസിച്ചു .പിറ്റേന്ന് രാവിലെ നെടുംബശേരിയിലേക്ക് .പിന്നെ വീട്ടിലേക്ക്   പതിവ് തിരക്കുകളിലെയ്ക്കും...


Friday, April 16, 2010

ബസില്‍ നിന്നും ബ്ലോഗിലേക്ക് .. ( ഒരു പോസ്റ്റും 11 ബസും .. )


പുതിയ പോസ്റ്റ്‌ എഴുതാന്‍ (ട്യ്പ്പാന്‍)  ഭയങ്കര മടി .... വലിയ ബുദ്ധിമുട്ടൊന്നും  ഇല്ലാതെ ഒരു പോസ്റ്റ്‌ നിര്‍മ്മിക്കാന്‍ എന്താ വഴി ?
എല്ലാരടേം പുതിയ പോസ്റ്റുകളുടെ  ലിങ്ക്സ് ബസില്‍ പബ്ലിഷ് ചെയ്യുന്നു .. എനിക്ക് ലേശം തലതിരിഞ്ഞ ഒരു ഐഡിയ വന്നു ..
അതായത് എന്റെ ബസ്‌ ഒക്കെ കൂട്ടിക്കെട്ടി  പോസ്റ്റ്‌ ആക്കാന്‍ പോണു


ഇതെന്റെ കടിഞ്ഞൂല്‍ ബസ് ( ബസ്‌ നമ്പര്‍ 1)


buzz ... ഇതൊരു തെനീച്ചകൂടാണ് എന്ന് എനിക്ക് തോന്നുന്നു ...
ഒരുപാട് തേനീച്ചകള്‍ ഒന്നിച്ചു മൂളുന്ന ഒരു സ്വരം ഞാന്‍ ഇവിടെ കേള്‍ക്കുന്നു ........
ഞാന്‍ അതിലൊരെണ്ണം മാത്രം ...
നമുക്ക് നല്ല ആശയങ്ങളുടെ , ചിന്തകളുടെ സൌഹൃദങ്ങളുടെ തേന്‍ ശേഖരിക്കുന്ന തേനീച്ചകള്‍ ആവാം ...
ആരെയും കുത്താത്ത തേനീച്ചകള്‍ .... അല്ലെ  ( 18  കമന്റ്സ് )

ബസ്‌ നമ്പര്‍ 2


ഇവിടെ ആള്‍ക്കൂട്ടങ്ങളെ ഉള്ളൂ ... സമൂഹം ഇല്ല എന്ന് ആനന്ദ്‌ ആള്‍ക്കൂട്ടം എന്നാ കൃതിയില്‍ പറഞ്ഞിരിക്കുന്നു ...
ബ്ലോഗ്‌ എന്നത് ഒരു സമൂഹമോ അതോ ആള്‍ക്കൂട്ടമോ ?
                                                             (49 comments )
ബസ്‌ നമ്പര്‍ 3
അമ്പലങ്ങളിലും കുമ്പസാരക്കൂട് വച്ചാലെന്താ ?
വൃദ്ധനും പണ്ഡിതനും ആയ ഒരാള്‍ കേള്‍ക്കുന്നു
ഏതാനും മണിക്കൂറുകള്‍ പറഞ്ഞാല്‍ തീരാത്ത പാപങ്ങള്‍ ഒന്നും നമുക്കില്ല-
പറയാന്‍ ഇട കിട്ടണ്ടേ ?
ഒരിക്കല്‍ നീ എല്ലാം പറയണം - പലപ്പോഴായി ഞാനും .
നമ്മള്‍ പരസ്പരം ഏറ്റു പറയും. മാപ്പ് കൊടുക്കും.
(വാരാണസി - എം . ടി )
എല്ലാം പൊറുക്കുന്ന
എല്ലാം അറിയുന്ന
ഒരു മാത്ര പോലും എന്നെ ലജ്ജിക്കാന്‍ അനുവദിക്കാത്ത
എന്റെ കുമ്പസാരക്കൂടിനു.....

ബഹു. ബോബ്ബി ജോസ് കപ്പൂച്ചിന്‍ അച്ചന്‍ രചിച്ച "ഹൃദയ വയല്‍ " എന്ന പുസ്തകത്തിന്റെ ആമുഖം ....
ഹൃദ്യമായ ഒരു വായനക്ക് ...
                                                  നോ കമന്റ്സ് ...
ബസ്‌ നമ്പര്‍ 4
 "കണ്ണാടി എന്നോട് എന്റെ പഴയ മുഖം ആവശ്യപ്പെട്ടു ..
എന്റെ സ്വന്തക്കാര്‍ ‍ ഞാന്‍ ഉള്ളതിന്റെ തെളിവും ....
ഞാന്‍ അലഞ്ഞുകൊണ്ടേയിരുന്നു വേദനയുടെ വഴികളില്ലൂടെ ..
കാലം എന്റെ മുഖത്ത് ഓരോ നിമിഷത്തിന്റെയും പങ്ക് എഴുതിക്കൊണ്ടിരുന്നു ..
ഇന്ന് തിരിച്ചു വന്നപ്പോള്‍ ചിരിക്കുവതെങ്ങിനെ എന്ന് ഞാന്‍ മറന്നിരിക്കുന്നു ..
ഈ നഗരം എന്നെ മറന്നിരിക്കുന്നു .. ഞാന്‍ ഇതിനെയും ....."

ഡാഡി ( അനുപം ഖേര്‍ , പൂജ ഭട്ട് ) എന്ന ഹിന്ദി ഫിലിമിലെ " അയിന മുജ്സെ മേരി .." എന്ന് തുടങ്ങുന്ന മനോഹരമായ ഗസലിന്റെ പരിഭാഷ ശ്രമം
                                                         നോ കമന്റ്സ് ...

ബസ്‌ നമ്പര്‍ 5
സ്വപ്‌നങ്ങള്‍ നമുക്ക് മുന്നേ പറക്കാന്‍ തുടങ്ങിയാല്‍ .....
എന്റെ ഒരു പഴേ പോസ്റ്റ്‌ ആണു .....
ഉറക്കത്തില്‍ തെളിഞ്ഞ കാഴ്ചകള്‍ പതിരാണോ അതോ കതിരോ എന്ന് തിരിച്ചറിയാതെ വിറങ്ങലിച്ചു നിന്ന കുറെ ദിനങ്ങളുടെ ഓര്‍മ്മക്കുറിപ്പ്കള്‍
http://keyboardandfingers.blogspot.com/2009/10/blog-post_26.html

                                                   നോ കമന്റ്സ് ...                                                     
 
ബസ്‌ നമ്പര്‍ 6    

ഇന്ന് ലോക വനിതാ ദിനം ആണെന്ന് മനോരമ ചേച്ചി പറഞ്ഞറിഞ്ഞു ... എല്ലാ ഭൂലോക  /ബ്ലോഗ്‌ ലോക / buzz  ലോക  വനിത കള്‍ക്കും എന്റെ ആശംസകള്‍


                                                       138 comments .. ( കര്‍ത്താവെ ..എന്റെ ഒരു പോസ്റ്റ്‌ പോലും ഇത്രേം കമെന്റ്സ്  കണ്ടിട്ടില്ല !!)'


ബസ്‌ നമ്പര്‍  7


"പ്രണയത്തിന്റെ തണല്‍ ആവുന്നവരുടെ(പ്രണയത്തിന്റെ തണലില്‍ നില്‍ക്കുന്നവരുടെ) കാല്‍കീഴില്‍ ആണു സ്വര്‍ഗം "

ഇത് ഏറെ ഫേമസ് ആയ ഒരു ഹിന്ദി ഫിലിം song - ന്റെ ആദ്യത്തെ വരിയുടെ മലയാള പരിഭാഷ ആണു ..
എന്റെ പരിമിതമായ ഹിന്ദി അറിവ് കൊണ്ട് ചെയ്തത് ..
പാട്ട് ഏതെന്നു പറയാമോ .?
                                         48 comments

                                
ബസ്‌ നമ്പര്‍  8
അപ്രത്തെ വീട്ടിലെ ലാലി ഒരു കഷണം വരിക്ക ചക്ക തന്നു ... കുടൂസന്‍ മാര്ടെ കൊതി കാരണം അത് പഴുക്കനെന്നും മുബെ തിന്നു ..
വെള്ളിയാഴ്ച കിലോ മുപ്പത്തി അഞ്ചു രൂപയ്ക്കു നല്ല ഒന്നാന്തരം പുളിയുള്ള നടന്‍ മാങ്ങാ കിട്ടി ..
രണ്ടു മുരിങ്ങക്കോല്‍ തല്ലി ഇട്ടു .... ശനിയാഴ്ച അമ്മ ചക്കക്കുരു മാങ്ങ കൂട്ടാന്‍ ഉണ്ടാക്കി ... നല്ല രുചി ആര്‍ന്നു ..
ഈ buzz ചക്കക്കുരു മാങ്ങ ഇഷ്ടപ്പെടുന്ന എല്ലാ പ്രവാസി സഹോദരങ്ങള്‍ക്കും ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു                                                          
 
                                      14 comments   

ബസ്‌ നമ്പര്‍  9
ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോവുന്നിതാ പറന്നമ്മേ...
തെറ്റി നിനക്കുണ്ണീ ചൊല്ലാം നല്‍പൂമ്പാറ്റകളല്ലോ ഇതെല്ലം ...

പണ്ട് പഠിച്ചതോ പാടി കേട്ടതോ ആയ മനോഹരമായ ഒരു കവിതയാണ് ,,
മോട്ടി തഗടി ഐസി രഗടി എന്ന് തുടങ്ങുന്ന ഹിന്ദി ക്കവിത എന്റെ സെന്‍ട്രല്‍ സ്കൂള്‍ രണ്ടാം ക്ലാസ്സ് കാരനെ പഠിപ്പിക്കുമ്പോള്‍ മനസ്സിലേക്ക് വന്നത് .. എന്തൊക്കെ ആണു നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമാവുന്നത് ... ഇന്നത്തെ കുട്ടികള്‍ക്ക് കിട്ടുന്ന explosure , academic discipline ഒക്കെ നന്ദി യോടെ  സ്മരിച്ചു കൊണ്ട് തന്നെ പറയട്ടെ ...
                                                 99 comments

ബസ്‌ നമ്പര്‍  10
പണ്ട് പണ്ട് .ഏകദേശം ഇരുപത് വര്ഷം മുംബ് തട്ടക്കുഴയില്‍ ഉള്ള അമ്മവീട്ടില്‍ നിന്നും തിരികെ വരുന്ന വഴി തോടുപുഴെന്നു എറണാകുളം ഫാസ്റ്റില്‍ കയറുമ്പോ ഒരു ട്രേ യില്‍ ഇഞ്ചി മിട്ടായി യും ആയി ഒരു ചേട്ടന്‍ വരുമായിരുന്നു .... മമ്മി എന്നും ഞങ്ങക്ക് അത് വാങ്ങി തരുവാര്‍ന്നു ..
എന്ത് രുചി ആയിരുന്നു ഇഞ്ചി മിട്ടായിക്ക് ..
കഴിഞ്ഞ മാസം ബംഗ്ലൂരില്‍ നിന്നും വരണ വഴി തൃശ്ശൂര്‍ ആയപ്പോ ട്രെയിന്‍ ഇല്‍ ഇഞ്ചി മിട്ടായി കിട്ടി .. പഴയ രുചി ഇല്ലേലും ..ന്റെ മക്കള്‍ക്ക് ഒക്കെ ഇഷ്ടായി ...
ഇഞ്ചി മിട്ടായി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് ആര്‍ക്കേലും അറിയാവോ ?
ഇഞ്ചി പെണ്ണെ ... നിനക്കെങ്കിലും അറിയാവോ .. ?
അറിയാവുന്നവര്‍ റെസിപ്പി തരാവോ .. ?                                            
2 comments


ബസ്‌ നമ്പര്‍ 11
കഴിഞ്ഞു പോയൊരു IPL നു fakeiplayer ന്നൊരു ബ്ലോഗ്ഗര്‍ പ്രത്യക്ഷപ്പെട്ടിരുന്നു ...
എന്തായിരുന്നു പബ്ലിസിടി ? followers ന്റെ ബഹളം ...
അതാരായിരുന്നു ? അദ്യം ഇപ്പെന്താ ഇല്ലാത്തെ ?
ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ ?
                                                        
15 കമന്റ്സ്