Pages

Monday, June 22, 2009

ഒരു ചേട്ടന്‍ അനിയനെ കൈ പിടിച്ചു നടത്തുമ്പോള്‍ ..

എന്റെ ഉണ്ണിയാണ് ഇതിലെ ചേട്ടന്‍ ,
അവന്റെ ചേട്ടന്‍ , അതായത്‌ എന്റെ കടിഞ്ഞൂല്‍ കുഞ്ഞ് ഇതിലില്ല ,
ഇതിലെ ഉണ്ണി എന്റെ അനിയന്റെ (സഹോദരന്‍ )വാവയും


ഈ പൂക്കള്‍ വിരിഞ്ഞത് എന്റെ അനിയന്റെ ക്യാമറയില്‍ ...
ഡാ അത് ഒന്നു എന്റെ ജീമൈല്‍ വഴി കയറ്റി വിടടാ എന്ന് പറഞ്ഞു
എന്റെ വായിലെ വെള്ളം വറ്റി , ബന്ഗ്ലുര്‍ക്ക് വിളിച്ച എന്റെ മൊബൈലിന്റെ ചാര്‍ജും ...
സഹി കെട്ട് ഞാന്‍ രു ഇ മെയില് അയച്ചു ,എന്റെ മാതൃ ഭാഷയില്‍ ...
വിതിന്‍ ടു ദയ്സ് എന്റെ പൂക്കള്‍ ഇവിടെ !

യൂഫോര്‍ബിയ പീച്ച് കളര്‍


ഇതു സിസ്റ്റര്‍(മഠം) തന്നത് , ചെടീടെ കാര്യത്തില്‍ ഞങ്ങള്‍ പണ്ടത്തെ ബാര്‍ട്ടര്‍ സമ്പ്രദായം പിന്‍തുടരുന്നു ....
"ഗിവ് ആന്‍ഡ്‌ ടേക്ക് പോളിസി ..."


യൂഫോര്‍ബിയ .... ക്രീം കളര്‍

എന്റെ ട്യൂബ് റോസ് ....




ഇതെന്റെ സ്വന്തം ട്യൂബ് റോസ് , മേഴ്‌സി മാഡം തന്നത് .... ബാക്കില്‍ കാണുന്നത് റെഡ് ബെല്ല്സ് ...അതും കാണാന്‍ നല്ല ഭംഗ്യാ ...
അല്ലെങ്കില്‍ തന്നെ ഏത് പൂവിനാണ് ഭംഗി ഇല്ലാത്തത് ?

Monday, June 8, 2009

ചക്ക അട ( അരിപ്പൊടി തീര്ന്നു പോയി , അപ്പൊ റവ കൊണ്ട അഡ്ജസ്റ്റ് ചെയ്തു

രാവിലെ അടുത്ത വീട്ടിലെ റഷീദചേച്ചി ഒരു ഹാഫ്‌ ചക്ക തന്നു .വയ്കുന്നേരം ഞാന്‍ അതും കൊണ്ടു അട ഉണ്ടാക്കി . ചക്ക അട ഇഷ്ടമുള്ളവര്‍ക്ക് വേണ്ടി ഞാന്‍ അതിന്റെ പാചകവിധി പോസ്റ്റുന്നു . അത് ഒരു കൂഴ ചക്കപഴം ആയിരുന്നു. വീട്ടില്‍ ആരും കഴിക്കാത്തതിനാല്‍ ആണ് ചേച്ചി അത് എനിക്ക് തന്നത് .

ആവശ്യമുള്ള സാധനങ്ങള്‍

*
ചക്കച്ചുള
*
ഏലയ്ക്ക
*
തേങ്ങ ചിരകിയത്
*
ശര്‍ക്കര
*
റവ
*
ഉപ്പ്
*
നെയ്യ്

ചക്കയില്‍ നിന്നും അടയിലെക്കുള്ള വഴി

ചക്കച്ച്ചുള കുരു , പാട ഒക്കെ മാറ്റി യശേഷം മിക്സിയില്‍ ഇട്ടു ഒന്നു അടിച്ചെടുക്കുക , അതിലേക്കു റവ ഇട്ടു കുഴയ്ക്കുക , റവ കുറച്ചു കുറച്ചു ചെര്തുകൊണ്ടേഇരിക്കണം , ഉണ്ണിയപ്പത്തിന്റെ കൂട്ടിന്റെ ലേശം കൂടെ അപ്പുറത്തേക്ക് പോകണം , എന്നിട്ട് തേങ്ങ ചിരകിയത് - ഞാന്‍ ഒരു മുറി തേങ്ങ എടുത്തു , ഏലക്കായ പൊടിച്ചത് - ഞാന്‍ അതിന്റ തോണ്ടും എടുത്തു , എലക്കക്കൊക്കെ ഇപ്പൊ എന്താ വില ! ശര്‍ക്കര ചിരകിയത് ( ന്യ്സായി ചിരകണം അല്ലേല്‍ അടുപ്പേ വച്ച് പാനിയാക്കണം , ഉപ്പ് , നെയ്യ് എന്നിവ ചേര്ത്തു നന്നായി യോജിപ്പിക്കുക ,
ഇനി വാഴയില എടുക്കുക , എന്റെ വീട്ടില്‍ വാഴയില ഉണ്ടാര്‍ന്നില്ല . അപ്രത്തെ വീടിലെ വാഴെലെ ഒരു ഇല " ഇതാ ..എന്നെ മുറിച്ചെടുത്തു അടയുണ്ടാകിക്കോളൂ ..." എന്ന് പറേണ പോലെ ഞങ്ങളുടെ കംബൌണ്ടിലോട്ടു നീണ്ടു നിന്നിരുന്നു . ഞാന്‍ അത് മുറിച്ചെടുത്തു . ചെറുതാക്കി . അട മിക്സ്‌ എലേടെ നടുവില്‍ വച്ചു പയ്യെ അമര്‍ത്തി , എടുത്തു .
ഇനി എല്ലാം എടുത്തു അപ്പച്ചെമ്പില്‍ വച്ചു നന്നായി ആവിയില്‍ പുഴുങ്ങി എടുക്കുക , കട്ടന്‍ ചായെടെയോ , പാല്‍ ചായെടെയോ കൂടെ പുറത്തെ മഴയും നോക്കി കഴിക്കുക .......

വാല്‍ക്കഷ്ണം: എനിക്ക് ഒരു ടീ സ്പൂണ്‍ , രണ്ടു ടീ സ്പൂണ്‍ മോഡലില്‍ എഴുതാന്‍ അറിയില്ല , അങ്ങനെ ഒട്ടു ഉണ്ടാക്കാരുംഇല്ല . അങ്ങിനെ പാചകം ചെയ്യുന്നവര്‍ വഴി വരണ്ട ,വന്നിട്ട് കാര്യമില്ല . .. അല്ലാത്തവര്‍ മാത്രം വഴി പോവുക .....

Thursday, June 4, 2009

പച്ചയായ പുല്‍പുറങ്ങളില്‍ ......


.... മരുഭൂമിയില്‍ ഉരുവയിട്ടും പച്ച അവര്‍ കൂടെക്കൊണ്ടു നടക്കുന്നു എന്നതാണ് ഏക ആശ്വാസം . ഇസ്ലാമിനു പച്ചഅങ്ങനെയാണു പുണ്യം ആയതു . പച്ചയായ പുല്‍മേടുകളിലേക്ക് യഹോവ നമ്മെ കൂട്ടിക്കൊണ്ടു പോകുമെന്ന്ദാവീധിനോപ്പം പാടാന്‍ ജുദനു ആയതും അതുകൊണ്ടാണു.വാനപ്രസ്തത്തിന്റെ - ആരണ്യക ആശ്രമത്തിന്റെകളരിയില്‍ രൂപപ്പെട്ടത് കൊണ്ടാവണം ഹൈന്തവികതക്ക് ആകാശത്തോളം വലിയ ഒരു മനസ്സ് കിട്ടിയത് ....

... കളയ്ക്കും വിളയ്കും ഒരുപോലെ ഇടമുള്ള ഒരു വയലിന്റെ കഥ പറഞ്ഞാണ്‌ യജമാനന്‍ അവനെ പ്രകാശിപ്പിക്കുന്നത് . നെല്ല് വിതയ്ക്കുന്ന പാടത്തു ചീര കള ആണു. ചീര വിതയ്ക്കുന്ന പാടത്ത് നെല്ലും അതുപോലെ .
പാടത്ത്തിരുന്നു നിശ്ചയിക്കേണ്ട ഒന്നല്ല കള . നമുക്കു ഉപയോഗം ഇല്ലത്തതിനോന്നും നിലനില്‍ക്കാന്‍അവകാശമില്ല എന്ന നരന്റെ വാശിയില്‍ നിന്നാണു ഭൂമിയുടെ പ്രതിസന്തികള്‍ എല്ലാം ആരംഭിക്കുന്നത്.
വ്യ വിധ്യങ്ങളെ ആദരിക്കനല്ല ഒഴിവാക്കാനാണ് പിന്നെ ശ്രമം. ഒരു പൂന്തോട്ടം രൂപപ്പെടുത്തുമ്പോള്‍ നമ്മലതാണ്ചെയ്യുന്നത് . പൂന്തോട്ടമല്ല കാവുകള്‍ മതി നമുക്കു . എല്ലാം ഒരുമിച്ചു വളരുന്ന ,പാമ്പിനും പറവക്കും ഇടംകൊടുക്കുന്ന കാവ് .അന്തിക്ക് നമുക്കതിന്റെ നടുവില്‍ ഒരു തിരിയും കൊളുത്താം .....

.......ഇനി അന്തിമ വിധിയില്‍ ദൈവം പഴയ ചോദ്യം ചോദിക്കില്ല . വിശക്കുന്നവനു കൊടുക്കാതെ പോയ അപ്പം , ദാഹിക്കുന്നവനു പകരാതെപോയ ജലം , നഗ്നനു നെയ്യാതെ പോയ അങ്കി ,
പകരം ഒരു ചോദ്യം "നീ ഒരു മരം നട്ടിട്ടുണ്ടോ ? " അതിലയിരിക്കും ഭൂമിയുടെ വിധിയും നിന്റെ വിധിയുംനിര്നയിക്കപ്പെടാന്‍ പോകുന്നത് !

മനുഷ്യസ്നേഹി യുടെ ഏപ്രില്‍ രണ്ടായിരത്തി എട്ടു എഡിറ്റോറിയലില്‍ ബോബി അച്ഛന്‍ എഴുതിയതില്‍ നിന്നുചില വരികള്‍ ..." ഞാനിവിടെ പകര്‍ത്തുന്നു ....
മണ്ണിനെ സ്നേഹിക്കുന്നവര്‍ക്ക് ..... ഇലകളെ .... പൂക്കളെ സ്നേഹിക്കുന്നവര്‍ക്ക് !

എല്ലാവര്ക്കും എന്റെ പരിസ്ഥിതി ദിന ആശംസകള്‍!

Monday, June 1, 2009

നീര്‍മാതളപ്പൂക്കളുടെ അമ്മക്ക് ...



ഇന്നലെ രാവിലെ ന്യൂസ് ഫ്ലാഷ് "മാധവിക്കുട്ടി അന്തരിച്ചു " . തലേന്ന് വാങ്ങിയ ഗൃഹലക്ഷ്മിയില്‍ അഭിമുഖംഉണ്ടായിരുന്നു , പത്രപ്രവര്‍ത്തക ലീല മേനോന്‍ മാധവിക്കുട്ടീനെ പൂനെയില്‍ പോയ് കണ്ടു നടത്തിയത്‌ .
ഡിഗ്രി പഠിച്ചപ്പോള്‍ കോളേജില്‍ ആര്‍ട്സ് ഇനഗോരഷന് വന്നത് ഓര്മ്മ വന്നു ...കറുത്ത സാരിയൊക്കെ ഉടുത്തു .. എന്ത് ഭംഗി ആയിരുന്നു ആ അമ്മേ കാണാന്‍ ! പുള്ളിക്കാരത്തിക്ക് കറുത്ത നിറം വലിയ ഇഷ്ടാനെന്നു തോന്നുന്നു ... മിക്കവാറും കാണുക ബ്ലാക്ക്‌ ഡ്രസ്സ്‌ ഇട്ടോണ്ടാ ...
ഇന്നലെ രാവിലെ ചാനല്‍ മാറ്റി മാറ്റി കുറെ അഭിമുഖങ്ങളും കണ്ടു . എന്ത് രസാണ് സംസാരം കേട്ടോണ്ടിരിക്കാന്‍ ..
ഒരുപാട്‌ സ്നേഹം കൊതിച്ച , ഇമോഷണല്‍ ആയ , മലയാളത്തെ , മലയാളികളെ , പൂക്കളെ , മഴയെ .....എല്ലാംസ്നേഹിച്ച ആ തൊട്ടാവാടി അമ്മയ്ക്ക് എന്റെ മിഴിനീര്‍ പുഷ്പങ്ങള്‍ ...!

എനിക്ക് വായനയിലൂടെ പരിചയപ്പെട്ട കുറച്ചുപേരെ നേരില്‍ കാണുവാനുള്ള ഭാഗ്യം കിടീടുണ്ട് ...
മാധവിക്കുട്ടീനെ , പ്രിയ എ.എസ്സിനെ , ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ .... , ലീല മേനോനെ ..പിന്നെ ബോബ്ബി അച്ചനെ ( ഫാദര്‍ബോബി ജോസ് കപൂച്ച്ചിന്‍ )

പ്രിയ എ എസ്സിനെ കണ്ടത് ഒരുദിവസം എറണാകുളം ചേര്‍ത്തല ബസ്സില്‍ വച്ചാണ് . നാന്‍ ഇരിക്കുന്നു , പുള്ളിക്കാരി ബാഗ്‌ എന്റെ കയ്യീ തന്നു. ഇറങ്ങാന്‍ നേരത്താ "കര്‍ത്താവെ ... ഇതു ആ വനിതയിലും ഗൃഹലക്ഷ്മീലും ഒക്കെ എഴുതണ പ്രിയ അല്ലെ ... " എന്ന് തോന്നിയത് ......
പിന്നേം ഒരുപാട്‌ നാള്‍ കഴിഞ്ഞ കുഞ്ഞുന്നാള്‍ തൊട്ടേ ഉള്ള അസുഖങ്ങളെക്കുറിച്ചും .... പിന്നെ ..ഒരുപാട്‌ നാള്‍കാത്തിരുന്നു മോനുണ്ടായതിനെക്കുരിച്ച്ചും ഒക്കെ വായിക്കനത് ... . അന്ന് ബസ്സില്‍ ഞാന്‍ എഴുന്നേറ്റുപുള്ളിക്കാരീനെ ഇരുത്തണ്ടാതയിരുന്നൂന്നു ഇപ്പഴും തോന്നുന്നുണ്ട് ..

ഒരു ദിവസം ബസില്‍ ഇരിക്കുമ്പോ ലീല മേനോന്‍ ( പത്രപ്രവര്‍ത്തക ) റോഡിലൂടെ നടന്നു പോണത് കണ്ടു . വലിയ ചുവന്ന പൊട്ടൊക്കെ തൊട്ടോണ്ട്‌ .


ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നാന്‍ സ്കൂളില്‍ പഠിക്കണ സമയത്ത കണ്ടത് , ബസ്സെന്നു ഇറങ്ങി പോണത് ..
നാന്‍ കൂടെ
ഉണ്ടാര്‍ന്ന മമ്മീ നോട്‌ പറഞ്ഞു ..." ദേമ്മേ "ബാലകൃഷന്‍ " ചുള്ളിക്കാട് .. " കക്ഷി തിരിഞ്ഞുനോക്കീപ്പഴാണ് എനിക്ക് സ്പെല്ലിംഗ് മിസ്റെക്‌ മനസ്സിലായത് ..


ബോബ്ബി അച്ഛനെ കണ്ടത് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് . അടുത്തുള്ള പള്ളീല്‍ പ്രസംഗിക്കാന്‍ വന്നപ്പോള്‍ ..
അച്ചന്റെ നിലത്തെഴുത്തും സഞ്ചാരിയുടെ ദൈവവും വായിച്ചിരുന്നു ... കൂടാതെ മനുഷ്യസ്നേഹി യുടെഎഡിറൊരിയല്സും .......

അച്ഛന്റെ ശ്രദ്ധേയം ആയി തോന്നിയ വാചകങ്ങളില്‍ ഒന്നു " കരിമലയുടെയും ശരംകുറ്റിമലയുടെയും ഇടക്കുള്ളപാറക്കെട്ടില്‍ " യേശു ഏക രക്ഷകന്‍ " എന്നെഴുതുന്നവന്‍ എന്ത് സുവിശേഷപ്രഖോഷണം ആണു നടത്തുന്നത് ? എന്നതാണ് ..



എന്റെ അണ്ണാച്ചി സര്‍വകലാശാല പരീക്ഷ നീട്ടി വച്ചു (
നാന്‍ എന്റെ കുറ്റബോധവും ! ) , ആഗസ്റ്റിലെക്ക്
അതോണ്ടാ പിന്നേം ബ്ലോഗാന്‍ വന്നത്..
. ..എന്നെ കമന്റി പ്രോത്സാഹിപ്പിച്ച എല്ലാ ബ്ലോഗ് സഹോദരങ്ങള്‍ക്കും നന്ദി ..( ശ്രീ , ചാളിപടന്‍ , ഉപാസന , വല്യമ്മായി , ജുനൈദ്, മോനു ...) . എന്നെ ഫോളോ ചെയ്യുന്ന ( ഏകാന്തതയുടെ അപാരതീരം ...) ജുനൈദ്നുപ്രത്യേകം നന്ദി ( നീയാണെടാ മകനെ യഥാര്‍ത്ഥ വിശാലമനസ്കന്‍ ! , വെറും പതിനെട്ടു ദിവസം പ്രായമുള്ള ഒരുകടിഞ്ഞൂല്‍ (പൊട്ടി) ബ്ലോഗറെ ഫോളോ ചെയ്യാന്‍ തോന്നിയത് , വിശാല മനസ്കത അല്ലാതെ പിന്നെന്താണ് )